ഹൈദരാബാദ്: താമസിച്ച് എത്തിയതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതിന്റെ മനോവിഷമത്തില്‍ തെലങ്കാനയിലെ അദിലാബാദ് ജില്ലയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ശിവകുമാര്‍ എന്ന വിദ്യാര്‍ഥിയാണ് പിതാവിന് കത്തെഴുതി വച്ച് ജീവനൊടുക്കിയത്. സത്‌നാല അണക്കെട്ടില്‍ നിന്ന് ശിവകുമാറിന്റെ മൃതദേഹം കണ്ടെടുത്തു. അണക്കെട്ടിന് സമീപം ആത്മഹത്യാക്കുറിപ്പ്, വാച്ച്, പഴ്‌സ് എന്നിവ കണ്ടെത്തി.
"എന്നോട് ക്ഷമിക്കൂ അച്ഛാ. ഈ ആഘാതം താങ്ങാൻ എനിക്ക് കഴിയുന്നില്ല. നിങ്ങൾ എനിക്ക് വേണ്ടി ഒരുപാട് ചെയ്തു, പക്ഷേ നിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ എനിക്ക് കഴിയുന്നില്ല. എനിക്ക് ഒരിക്കലും ഇത്രയും വിഷമം തോന്നിയിട്ടില്ല. എനിക്ക് ആദ്യമായി പരീക്ഷ എഴുതാന്‍ പറ്റിയില്ല. എനിക്ക് താങ്ങാനാവുന്നില്ല," വിദ്യാര്‍ഥി പിതാവിന് എഴുതി. എന്നാല്‍ ശിവകുമാര്‍ പരീക്ഷാകേന്ദ്രത്തില്‍ എത്തിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)