Advertisment

ആസിഡ്-ബോംബ് പരാമർശം; തമിഴ്നാടിനോട് മാപ്പ് പറഞ്ഞ് കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലാജെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Union Minister apologise

ഡല്‍ഹി: കേരളത്തിനും തമിഴ്നാടിനുമെതിരായ വിദ്വേഷ പ്രസംഗത്തിൽ ഒടുക്കം മാപ്പ് പറഞ്ഞ് കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലാജെ. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നും, കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നുമാണ് ശോഭ പറഞ്ഞത്. ഇതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. 

Advertisment

രാമേശ്വരം കഫേ സ്ഫോടടനം നടന്നതിന് തൊട്ട് പിന്നാലെയാണ് തമിഴ്നാടിനെതിരെ വിരൽ ചൂണ്ടി ശോഭ എത്തിയത്. ഈ പരാമർശത്തിൻ്റെ പേരിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയും തമ്മിൽ വലിയ വാക്‌പോരാണ് ഉണ്ടായത്. 

കേന്ദ്രമന്ത്രിയുടെ പരാമർശങ്ങളെ സ്റ്റാലിൻ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ സ്റ്റാലിൻ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു ശോഭയുടെ മറുപടി. എന്നാൽ വിഷയത്തിൽ തനിക്ക് തെറ്റുപറ്റിയെന്നും അതിനാൽ മാപ്പ് പറയുന്നതായും അവർ പിന്നീട് വ്യക്തമാക്കി. 

രാമേശ്വരം സ്‌ഫോടനത്തിന് പിന്നിലെ ബോംബർ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി വനങ്ങളിൽ, അതായത് നിങ്ങളുടെ (സ്റ്റാലിൻ്റെ) മൂക്കിന് താഴെ പരിശീലനം നേടിയതാണെന്ന് ശോഭ കരന്ദ്‌ലാജെ പറഞ്ഞു. 

"അത്തരം അവകാശവാദങ്ങൾക്ക് അവർക്ക് അധികാരമില്ല. തമിഴരും കന്നഡിഗരും ഒരുപോലെ ബിജെപിയുടെ ഈ വിഭജന പ്രസംഗം തള്ളിക്കളയും. സമാധാനത്തിനും ഐക്യത്തിനും ദേശീയ ഐക്യത്തിനും ഭീഷണിയുണ്ടാക്കിയ ശോഭയ്‌ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു," സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

“പ്രധാനമന്ത്രി മുതൽ കേഡർ വരെ, ബിജെപിയിലെ എല്ലാവരും ഈ വൃത്തികെട്ട വിഭജന രാഷ്ട്രീയത്തിൽ ഏർപ്പെടുന്നത് ഒറ്റയടിക്ക് അവസാനിപ്പിക്കണം. ഈ വിദ്വേഷ പ്രസംഗം ശ്രദ്ധിക്കുകയും കർശനമായ നടപടികൾ ഉടനടി ആരംഭിക്കുകയും വേണം," അദ്ദേഹം കൂട്ടിച്ചേർത്തു.

"മിസ്റ്റർ. സ്റ്റാലിൻ, നിങ്ങളുടെ ഭരണത്തിൽ തമിഴ്നാടിന് എന്ത് സംഭവിച്ചു? നിങ്ങളുടെ പ്രീണന രാഷ്ട്രീയം രാവും പകലും ഹിന്ദുക്കളെയും ബിജെപി പ്രവർത്തകരെയും ആക്രമിക്കാൻ തീവ്രമായ ഘടകങ്ങളെ പ്രേരിപ്പിച്ചു. ഐസിസ് പോലുള്ള ഭീകര സംഘടനകളുടെ മുഖമുദ്രയുള്ള അടിക്കടിയുള്ള ബോംബ് സ്ഫോടനങ്ങൾ നിങ്ങൾ കണ്ണടച്ചിരിക്കുമ്പോൾ പൊട്ടിത്തെറിക്കും,” ശോഭ ട്വീറ്റ് ചെയ്തു.

Advertisment