Advertisment

ഉത്തരാഖണ്ഡ് ഗുരുദ്വാര മേധാവിയെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു

പ്രതിയുടെ കൂട്ടാളികൾ ഓടിപ്പോയെന്നും അധികൃതർ അവരെ  തിരയുകയാണെന്നും പ്രതി അമർജിത് സിങ്ങിൻ്റെ മരണവിവരം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് ഡിജിപി അഭിനവ് കുമാർ എഎൻഐയോട് പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Uttarakhand Gurudwara Baba death update

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലെ നാനക്മട്ട സാഹിബ് ഗുരുദ്വാരയിലെ ദേരാ കർ സേവാ തലവനെ വെടിവെച്ചയാളെ ഉത്തരാഖണ്ഡ് എസ്‌ടിഎഫും ഹരിദ്വാർ പോലീസും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതായി സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

Advertisment

മാർച്ച് 28 ന് ബാബ തർസെം സിങ്ങിനെ ദേവാലയ പരിസരത്ത് വെച്ച് ബൈക്കിൽ വന്ന സരബ്ജിത് സിംഗ്, അമർജിത് സിംഗ് എന്നിവർ ചേർന്ന് വെടിവെച്ചുകൊന്നു. നാനക്മട്ട സാഹിബ് ഗുരുദ്വാരയിലെ ദേരാ കർ സേവാ തലവൻ ബാബ തർസെം സിങ്ങിനെ കസേരയിൽ ഇരിക്കുമ്പോഴാണ് ഷൂട്ടർ റൈഫിൾ ഉപയോഗിച്ച് വെടിവച്ചത്.

പ്രതിയുടെ കൂട്ടാളികൾ ഓടിപ്പോയെന്നും അധികൃതർ അവരെ  തിരയുകയാണെന്നും പ്രതി അമർജിത് സിങ്ങിൻ്റെ മരണവിവരം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് ഡിജിപി അഭിനവ് കുമാർ എഎൻഐയോട് പറഞ്ഞു.

ഉത്തരാഖണ്ഡ് പോലീസ് ബാബയുടെ കൊലപാതകം വെല്ലുവിളിയായി എടുത്തിരുന്നു, എസ്ടിഎഫും പോലീസും രണ്ട് കൊലയാളികളെ നിരന്തരം തിരയുകയായിരുന്നു. ഉത്തരാഖണ്ഡിൽ കുറ്റവാളികൾ ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്താൽ പോലീസ് കർശനമായി നേരിടുമെന്നും ഡിജിപി പറഞ്ഞു.

ഹരിദ്വാറിലെ കാളിയാർ റോഡിനും ഭഗവാൻപൂരിനുമിടയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഹരിദ്വാർ സീനിയർ പോലീസ് സൂപ്രണ്ട് പർമീന്ദർ ഡോവൽ പറഞ്ഞു. അമർജിത് സിംഗിനെതിരെ 16 ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment