ജപ്പാൻ : ജപ്പാനിൽ 36 പേരുടെ മരണത്തിനിടയാക്കിയ ക്യോട്ടോ അനിമേഷൻ തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാൾക്ക് കോടതി വധശിക്ഷ വിധിച്ചു. 2019 ൽ ക്യോട്ടോ ആനിമേഷൻ സ്റ്റുഡിയോയിൽ 36 പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ഒരു ജാപ്പനീസ് പൗരൻ ഷിൻജി അയോബയെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്.
ജപ്പാനിലെ യുവ കലാകാരന്മാരെ കൊല്ലുകയും ആനിമേഷൻ ലോകത്തെ ഞെട്ടിക്കുകയും ചെയ്ത സംഭവമായിരുന്നു ഇത്. 45 കാരനായ ഷിൻജി അയോബ ആക്രമണത്തിൽ കുറ്റം സമ്മതിച്ചെങ്കിലും "മാനസിക കഴിവില്ലായ്മ" കാരണം അദ്ദേഹത്തിന്റെ അഭിഭാഷകർ ലഘുവായ ശിക്ഷയ്ക്ക് ശ്രമിച്ചിരുന്നു.എന്നാൽ ജഡ്ജിമാർ ഇത് നിരസിച്ചു, താൻ എന്താണ് ചെയ്യുന്നതെന്ന് അയോബയ്ക്ക് അറിയാമെന്ന് വിധിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്ക് മാനസിക ഭ്രാന്തോ ബലഹീനനോ ആയിരുന്നില്ലെന്ന് ചീഫ് ജഡ്ജി മസൂദ വ്യാഴാഴ്ച ക്യോട്ടോ ജില്ലാ കോടതിയിൽ പറഞ്ഞു.
36 പേരുടെ മരണം അത്യന്തം ഗുരുതരവും ദാരുണവുമാണ്. മരിച്ചവരുടെ ഭയവും വേദനയും വിവരണാതീതമായിരുന്നു. തീ പടർന്നപ്പോൾ സ്റ്റുഡിയോയുടെ മുകൾ നിലകളിൽ കുടുങ്ങിയ നിരവധി ആനിമേഷൻ സ്റ്റാഫുകളും യുവ കലാകാരന്മാരുമാണ് മരിച്ചത് .
സമീപകാല ദശകങ്ങളിലെ ഏറ്റവും മാരകമായ കേസുകളിൽ ഒന്നായ ഈ ആക്രമണം ജപ്പാനിൽ ദേശീയ ദുഃഖത്തിന് കാരണമായി. രാജ്യത്തെ പൊതുജനങ്ങളും മാധ്യമങ്ങളും കേസിനെ സൂക്ഷ്മമായി നിരീക്ഷിച്ചു. തന്റെ സൃഷ്ടി മോഷ്ടിക്കപ്പെട്ടുവെന്ന് വിശ്വസിച്ചാണ് സ്റ്റുഡിയോ ആക്രമിക്കാൻ പ്രേരിപ്പിച്ചതെന്ന് അയോബയ്ക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിരുന്നു.
2019 ജൂലൈയിൽ, ഒരു പ്രവൃത്തി ദിനത്തിൽ സ്റ്റുഡിയോയിൽ പൊട്ടിത്തെറി ഉണ്ടായി താഴത്തെ നിലയിൽ പെട്രോൾ തെറിപ്പിക്കുകയും "ഡ്രോപ്പ് ഡെഡ്" എന്ന് ആവർത്തിച്ച് ആക്രോശിക്കുകയും ചെയ്തു. 2023 സെപ്റ്റംബറിലെ കുറ്റാന്വേഷണ വേളയിൽ, ഇത്രയും ആളുകൾ മരിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് അയോബ പറഞ്ഞിരുന്നു
തീപിടുത്തത്തിൽ അയോബയുടെ ശരീരത്തിന്റെ 90 ശതമാനത്തിലധികം പൊള്ളലേറ്റു, ഓപ്പറേഷനിൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച, വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് ജഡ്ജി ഇരകളുടെ സാക്ഷിമൊഴികൾക്കൊപ്പം ഒരു നീണ്ട ന്യായവാദം വായിച്ചു. സംഭവത്തിൽ ആനിമേഷൻ സ്റ്റുഡിയോയിലെ 70-ഓളം തൊഴിലാളികളിൽ പകുതിയിലധികം പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
"അവരിൽ ചിലർ തങ്ങളുടെ സഹപ്രവർത്തകർ അഗ്നിജ്വാലകളിൽ വിഴുങ്ങുന്നത് കണ്ടു, അവരിൽ ചിലർ മാനസിക പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു, കുറ്റബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും വികാരങ്ങൾ അവരെ വേദനിപ്പിക്കുന്നു," ജഡ്ജി മസൂദ പറഞ്ഞു. അയോബയുടെ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ ജഡ്ജി വായിച്ചപ്പോൾ പലരും വികാരഭരിതരായി. ജഡ്ജി വധശിക്ഷ വിധിച്ചത് വായിക്കുമ്പോൾ അയോബ തല കുനിച്ചിരുന്നു.G