Advertisment

നവകേരള ബസിന്റെ കോഴിക്കോട്-ബംഗളുരു സര്‍വീസിന് പുലര്‍ച്ചെ തുടക്കം; ബസിന്റെ വാതില്‍ തകരാറിലായി, കെട്ടിവച്ച് യാത്ര

വാതിലിന് തകരാര്‍ സംഭവിച്ചതിനെതുടര്‍ന്നാണ് താല്‍ക്കാലികമായി കെട്ടിവെച്ച് യാത്ര തുടരുന്നത്. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
46464

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് യാത്രാസര്‍വീസ് ആരംഭിച്ചു. കോഴിക്കോട്-ബംഗളുരു റൂട്ടില്‍ ഗരുഡ പ്രീമിയം എന്ന പേരിലാണ് നവകേരള ബസ് സര്‍വീസ് നടത്തുന്നത്.

Advertisment

ഇന്നു പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്നും യാത്ര ആരംഭിച്ച ബസ് രാവിലെ പതിനൊന്നരയോടെ ബംഗളുരുവില്‍ എത്തും. ആദ്യയാത്രയില്‍ തന്നെ നവകേരള ബസിന്റെ വാതില്‍ കെട്ടിവെച്ചാണ് യാത്ര. വാതിലിന് തകരാര്‍ സംഭവിച്ചതിനെതുടര്‍ന്നാണ് താല്‍ക്കാലികമായി കെട്ടിവെച്ച് യാത്ര തുടരുന്നത്. 

യാത്ര തുടങ്ങി അല്‍പസമയത്തിനകം തന്നെ വാതില്‍ തനിയെ തുറന്നുവരുകയായിരുന്നു. തുടര്‍ന്നാണ് വാതില്‍ താല്‍ക്കാലികമായി കെട്ടിവെച്ച് യാത്ര തുടങ്ങിയത്. നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസിന്റെ ആദ്യ യാത്രയുടെ ഭാഗമാകണമെന്ന് കരുതിയാണ് ബംഗളുരുവിലേക്ക് പോകാന്‍ നേരത്തെ തന്നെ സീറ്റ് ബുക്ക് ചെയ്തതെന്ന് യാത്രക്കാരില്‍ ചിലര്‍ പ്രതികരിച്ചു. ഉപയോഗിക്കാതെ കട്ടപുറത്തിടാതെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കിയത് നല്ലകാര്യമാണെന്നും യാത്രക്കാര്‍ പ്രതികരിച്ചു.

1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം.സീറ്റ് നമ്ബര്‍ 25ലായിരുന്നു മുഖ്യമന്ത്രിയിരുന്നത്. ഈ സീറ്റില്‍ ഉള്‍പ്പെടെ എല്ലാ സീറ്റിലും മുഴുവന്‍ യാത്രക്കാരുമായിട്ടാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്.

ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്. എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബംഗളുരുവില്‍ എത്തും. പകല്‍ 2.30ന് ബംഗളുരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തം.

Advertisment