Advertisment

പഞ്ചായത്തില്‍ മത്സരിക്കാന്‍ സീറ്റ് വാഗ്ദാനംചെയ്ത് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി യുവതിയില്‍നിന്ന് പണം തട്ടി; സി.പി.എം. പ്രാദേശിക നേതാവിന്റെ പേരില്‍ കേസ്

കൊട്ടിയത്ത് സി.പി.എം. നെടുമ്പന ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും സ്‌കൂള്‍ ജീവനക്കാരനുമായ മുജീബ് റഹ്മാന്റെ പേരിലാണ് കേസ്.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
7896664648722

കൊല്ലം: ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടുകയും നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയും ചെയ്‌തെന്ന പരാതിയില്‍ സി.പി.എം. പ്രാദേശിക നേതാവിന്റെ പേരില്‍ കേസെടുത്തു. 

Advertisment

കൊട്ടിയത്ത് സി.പി.എം. നെടുമ്പന ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും സ്‌കൂള്‍ ജീവനക്കാരനുമായ മുജീബ് റഹ്മാന്റെ പേരിലാണ് കേസ്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 

നെടുമ്പന പഞ്ചായത്തില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് സീറ്റ് തരപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനംചെയ്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവതിയുമായി അടുപ്പംസ്ഥാപിച്ച് ലക്ഷക്കണക്കിനു രൂപ കൈപ്പറ്റിയതായി പരാതിയില്‍ പറയുന്നു. 

ഭര്‍ത്താവ് ഗള്‍ഫിലായ തക്കം നോക്കി യുവതിയെ ചൂഷണം ചെയ്യുകയായിരുന്നെന്നാണ് മൊഴി. പിന്നീട് നിരന്തരം ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി നഗ്നചിത്രം കൈക്കലാക്കുകയായിരുന്നു. 

യുവതി ഭര്‍ത്താവിനോട് വിവരങ്ങള്‍ വെളിപ്പെടുത്തുകയും കണ്ണനല്ലൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതോടെ ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇവരുടെ ചിത്രം പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്.

മൂന്നാഴ്ച മുമ്പ് പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് കാലതാമസം വരുത്തിയതായി പറയുന്നു. യുവതി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയതോടെയാണ് കണ്ണനല്ലൂര്‍ പോലീസ് കേസെടുത്തത്.

Advertisment