Advertisment

ഇറ്റാനഗറില്‍ മലയാളി ദമ്പതികളെയും സുഹൃത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ! മൂവരുടെയും ശരീരത്തില്‍ ഉണ്ടായിരുന്നത് ആഴത്തിലുള്ള മുറിവുകള്‍; മൃതദേഹത്തിനു സമീപത്തു നിന്നു ലഭിച്ച കുറിപ്പില്‍ എഴുതിയത് ''സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു'' എന്നുള്ള വാക്കുകള്‍

അധ്യാപികയായിരുന്ന ആര്യയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് കൂട്ട മരണത്തിന്റെ വിവരം പുറത്ത് വരുന്നത്. മാര്‍ച്ച് 27 ന് വീട്ടുകാരോടൊന്നും പറയാതെ ആര്യ ഇറങ്ങിപ്പോവുകയായിരുന്നു

New Update
naveen devi arya

കോട്ടയം: അരുണാചലിലെ ഇറ്റാനഗറില്‍  ദമ്പതികളെയും അധ്യാപികയും സുഹൃത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. മൃതദേഹത്തിനു സമീപത്തു നിന്നു ലഭിച്ച കുറിപ്പില്‍ ഉണ്ടായിരുന്നതു സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നുള്ള വാക്കുകള്‍. ഇന്റര്‍നെറ്റില്‍ തെരഞ്ഞതു മരണാനന്തര ജീവിതത്തെ കുറിച്ചെമാണന്ന് അരുണാചല്‍ പൊലീസ് പറയുന്നു. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ ബന്ധുക്കളെ വിളിക്കാനുള്ള നമ്പറും എഴുതിയിരുന്നു.

Advertisment

കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരെയാണ് അരുണാചലിലെ ഹോട്ടല്‍ മുറിയില്‍  മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവരുടെയും ശരീരത്തില്‍ വ്യത്യസ്തമായ മുറിവുകളുണ്ടായിരുന്നു എന്നാണു പുറത്തു വരുന്ന വിവരം. മുറിവുകളില്‍ നിന്നു രക്തം വാര്‍ന്നാണു മരണം സംഭവിച്ചത്. മാര്‍ച്ച് 17 നാണു നവീനും ഭാര്യയും മീനടത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയത്. മാര്‍ച്ച് 28 നാണ് ഇവര്‍ അവസാനമായി വീട്ടിലേക്കു വിളിച്ചത്. അന്നു ടൂര്‍ പോവുകയാണെന്നും മൂന്നു നാല് ദിവസം കഴിഞ്ഞേ വരൂ എന്നാണും വീട്ടുകാരോടു പറഞ്ഞിരുന്നു.


 തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ആയുര്‍വേദ പഠന കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. 13 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.


 പിന്നീട് തിരുവനന്തപുരത്ത് ആയുര്‍വേദ റിസോര്‍ട്ടില്‍ ഉള്‍പ്പെടെ ജോലി ചെയ്തു. ഇരുവര്‍ക്കും കുട്ടികളില്ല. കഴിഞ്ഞ ഒരു വര്‍ഷമായി മീനടത്ത് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഇവരുടെ താമസം. ആയുര്‍വേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീന്‍ ഓണ്‍ലൈന്‍ ട്രേഡിങിലേക്കും ദേവി ജര്‍മ്മന്‍ ഭാഷ അധ്യാപനത്തിലേക്കും തിരിയുകയായിരുന്നു എന്നാണു കുടുംബം പറയുന്നത്. പ്രമുഖ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്റെ മകളാണു മരിച്ച ദേവി.

തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്ന ആര്യയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് കൂട്ട മരണത്തിന്റെ വിവരം പുറത്ത് വരുന്നത്. മാര്‍ച്ച് 27 ന് വീട്ടുകാരോടൊന്നും പറയാതെ ആര്യ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ വിവരം പൊലീസില്‍ അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത വട്ടിയൂര്‍ക്കാവ് പൊലീസിന്റെ അന്വേഷണത്തിലാണ് ആര്യയുടെ സുഹൃത്തായ ദേവിയെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന വിവരം ലഭിച്ചത്.

വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്കു പോയതായും കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്നു പറഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങിയതിനാല്‍ ബന്ധുക്കള്‍ക്കൊന്നും സംശയമുണ്ടായിരുന്നില്ല. എന്നാല്‍, ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണു ദേവിയും നവീനും ഒപ്പം പോയതാണെന്നു മനസിലായത്. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ദേവിയും മുന്‍പ് ജോലി ചെയ്തിരുന്നു. ജര്‍മ്മന്‍ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ദേവി. ഇവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു.

Advertisment