പല രോഗികൾക്കും ഹോമിയോപതി ചികിത്സ ഫലപ്രദമാകുന്നതിന്റെ നേർകാഴ്ചയാണ് ഹോമിയോപ്പതിയെ കൂടുതൽ പ്രചാരത്തിലാക്കുന്നത്. 200 വർഷം മുമ്പ് ജർമ്മനിയിൽ ഒരു അലോപതി ഡോക്ടറായിരുന്ന ഡോ. സാമുവൽ ഹാനിമാൻ കണ്ടെത്തിയ ചികിൽസ ലോകത്താകമാനം 200 മില്യൺ ആളുകൾ ഉപയോഗപ്പെടുത്തുന്ന ഒരു ചികിൽസാ രീതിയായി മാറികഴിഞ്ഞു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കണക്കനുസരിച്ച് അമേരിക്കയിൽ ഏകദേശം 6 മില്യൺ ആളുകൾ അവരുടെ വിവിധ ചികിൽസക്കായി ഹോമിയോപ്പതി ഉപയോഗപ്പെടുത്തുന്നുണ്ട്. ഹോമിയോപ്പതി പല രോഗികൾക്കും ഉപകാരപ്പെടുകയും രോഗപീഢകളിൽ നിന്നും രക്ഷപ്പെടുത്തുന്ന പല ചികിൽസാനുഭവങ്ങളാണ് ആഗോളതലത്തിൽ ഹോമിയോപതിയുടെ പ്രസക്തി ഏറിവരാൻ ഒരു കാരണമായി വിലയിരുത്തുന്നത്.
അത്തരത്തിലുള്ള ഒരു അനുഭവമാണ് സൗദിയിൽ നിന്നുള്ള 64 കാരിയായ നൂറാ അതീഖ് അൽറാഫിക്ക് പറയാനുള്ളത്. ഒരു വർഷം മുമ്പാണ് ക്യാൻസറിൻറെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്, ഇടത് ബ്രസ്റ്റിൽ വളരുന്ന ട്യൂമറിനെ നിയന്ത്രിക്കാനുള്ള ചികിൽസ ആരംഭിച്ചു. 2 ഡോസ് കിമോ തെറാപ്പി തുടങ്ങി പക്ഷേ ഈ ചികിൽസ തുടരാൻ അവരുടെ ആരോഗ്യം അനുവദിക്കുന്നുണ്ടായില്ല. ഇന്ത്യയിലെ വിവിധ ആൾട്ടർനേറ്റീവ് ചികിൽസകളെ കുറിച്ചന്വേഷിക്കുകയും അങ്ങനെ കേരളത്തിൽ ഹോമിയോപ്പതി ചികിത്സയ്ക്കായി എത്തിചേരുകയും ചെയ്തത്.
മറ്റു പാർശ്വഫലങ്ങൾ ഇല്ലാത്ത തൻ്റെ ഹൃദയത്തിന്റെ അസുഖങ്ങൾക്ക് പ്രശ്നമുണ്ടാക്കാതെ ട്യൂമറിൻ്റെ വളർച്ച തടഞ്ഞുനിർത്തനായാണ് ഹോമിയോപ്പതി ചികിത്സ സ്വീകരിക്കാനായി കേരളത്തിലെത്തുകയും മുഴുവൻ ചെക്കപ്പുകളും കേരളത്തിൽ നിന്നും ചെയ്യുകയും Grade 6 ബ്രെസ്റ്റ്ട്യൂമർ തന്നെയാണെന്ന് സ്ഥിതികരിക്കുകയും ചെയ്തു.