തൃശൂര്‍: തൃശൂര്‍ എടുക്കാനല്ല തൃശൂരിന്‍റെ ദാസനായി പ്രവര്‍ത്തിക്കാനാണ് ഇവിടെ വന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടം ‘കൗരവ-പാണ്ഡവ യുദ്ധം’ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
ധര്‍മയുദ്ധത്തില്‍ എതിര്‍പക്ഷത്തുള്ളവര്‍ ബന്ധുക്കളല്ല. ലീഡര്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ വര്‍ഗീയതയ്ക്ക് സ്ഥാനമില്ലെന്ന് യുഡിഎഫ് തെളിയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.