Advertisment

അയോധ്യാരാമക്ഷേത്രത്തില്‍ നടന്ന പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെ രാഷ്ട്രീയ പരിപാടി,രാജ്യത്ത് രാമ തരംഗമില്ല രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

New Update
rahul

അസം: അയോധ്യയില്‍ നടന്നത് ബിജെപിയുടെ രാഷ്ട്രീയ പരിപാടിയാണെന്ന്   ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് രാമ തരംഗമില്ല. 

ഞങ്ങള്‍ക്ക് അഞ്ച് നീതി പദ്ധതിയുണ്ട്. ഇത് രാജ്യത്തെ ശക്തിപ്പെടുത്താനുള്ള പദ്ധതിയാണ്. ഒരു വശത്ത് നരേന്ദ്രമോദിയും ആര്‍എസ്എസും മറുവശത്ത് ഇന്ത്യയുമാണ്.'ഇന്ത്യ' ഒരു പ്രത്യയശാസ്ത്രമാണ്, ഒരു ചിന്തയാണ്, ഇന്ന് രാജ്യത്തിന്റെ 60 ശതമാനം വോട്ടുകളും 'ഇന്ത്യ'യ്‌ക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ ന്യായ യാത്രയ്ക്കിടെ അസമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. 

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയെന്നാണ് രാഹുല്‍ വീണ്ടും വിശേഷിപ്പിച്ചത്. സംസ്ഥാനത്ത് വലിയ തൊഴിലില്ലായ്മയും അഴിമതിയും വിലക്കയറ്റവും ഉണ്ടെന്നാണ് താന്‍ ജനങ്ങളോട് സംസാരിക്കുമ്പോഴെല്ലാം അറിയാറുള്ളത്. യുവാക്കള്‍ക്ക് ജോലി ലഭിക്കുന്നില്ല, കര്‍ഷകര്‍ ആശങ്കയിലാണ്. ഈ വിഷയങ്ങള്‍ ഞങ്ങള്‍ ഉന്നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment