തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ പ്രത്യേക മനസ്ഥിയുള്ളതുകൊണ്ടാണെന്നും എല്ലാ അന്വേഷണവും നിയമപ്രകാരം നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ എല്ലാ കാര്യവും നിയമപരമായി പരിശോധിച്ച് ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ലൈഫ് മിഷന്‍ സിഇഒ സ്ഥാനത്ത് നിന്നും യുവി ജോസിനെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തണമെന്നും ജോസിന് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ അധിക ചുമതല നല്‍കിയത് ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാനാണെന്നുമുള്ള ആരോപണം ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.