ബ്രിസ്‌ബെൻ: ബ്രിസ്‌ബെൻ സൗത്ത് സെൻറ് തോമസ് ദി അപോസ്തൽ സിറോ മലബാർ പാരിഷിന്റെ ആഭിമുഖ്യത്തിൽ നടന്ന സാന്തോം മൾട്ടി കൾച്ചറൽ ഫെസ്റ്റിന് വരണാഭമായ സമാപനം. രാവിലെ കൃത്യം പത്തു മണിക്ക് ആരംഭിച്ച പരിപാടി വൈകിട്ട് ഏഴു മണി വരെ തുടർന്നു.
ബ്രിസ്‌ബേൻ പരിസരത്തുള്ള വിവിധ സബർബുകളിൽ നിന്നും വിവിധ കമ്മ്യൂണിറ്റി ഗ്രൂപുകളിൽ നിന്നുമായി ഏതാണ്ട് രണ്ടായിരത്തോളം ആളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു. അറുനൂറോളം കലാകാരന്മാരും കലാകാരികളും പങ്കെടുത്ത ഈ പരിപാടി ലോഗൻ സിറ്റി കൗൺസിലിലെ തന്നെ ഏറ്റവും വലിയ മൾട്ടി കൾച്ചറൽ ഫെസ്റ്റ് ആയി മാറി എന്നതാണ് സത്യം.
ഓസ്‌ട്രേലിയയിലെ സിറോ മലബാർ സഭയുടെയും മെൽബൺ രൂപതയുടെയും കീഴിൽ ആദ്യമായാണ് വിവിധ രാജ്യങ്ങളുടെ സംസ്കാരം സാമന്യയിപ്പിച്ചു തികച്ചും സൗജന്യമായി തദ്ദേശവാസികളെയും ഉൾപ്പെടുത്തി ഒരു ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്. പരിപാടിയിലുട നീളം ഉണ്ടായ സമീപവാസികുളുടെ സാന്നിധ്യത്തെ പ്രേത്യകം എടുത്തുപറയേണ്ടതാണ്.
ഈ പരിപാടി ഒരു വാൻ വിജയമാക്കിയ ഇടവക വിശ്വാസികളെയും, വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകളെയും സിറ്റി കൌൺസിൽ ഭാരവാഗികളെയും ക്ഷെണം സ്വീകരിച്ചു എത്തിച്ചേർന്ന വിശിഷ്ട വ്യക്തികൾക്കും വികാരി ഫാദർ വര്ഗീസ് വാവോലിൽ , കോർഡിനേറ്റർ ഫ്രാൻസിസ് ജോസഫ് എന്നിവർ നന്ദി അറിയിച്ചു.
മൾട്ടി കൾച്ചറൽ ഫെസ്റ്റിനോട് അനുബബന്ധിച്ചു നടന്ന മെഗാ റാഫിൾ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഓഡി ക്യു 3 മോഡൽ കാർ വിജയിയായ ഡിജോ ജോയിക്ക് സമ്മാനിച്ചു.
മെഗാ റാഫിൾ നറുക്കെടുപ്പിലേ മറ്റു വിജയികളെ താഴെ കൊടുക്കുന്നു;
തുടർന്ന് നടന്ന മൾട്ടി കൾച്ചറൽ ഫെസ്റ്റ് റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിൽ വിഷ്ണു ഒന്നും രണ്ടും സമ്മാന വിജയിയായി.
ഈ പരിപാടിയുമായി സഹകരിച്ച എല്ലാ സ്പോന്സര്മാരെയും ഫുഡ് സ്റ്റാൾ ഓർഗനൈസ് ചെയ്ത വിവിധ കട ഉടമകളെയും, സെക്യൂരിറ്റി, പോലീസ് , വോളന്റീർമാർ എന്നിവരെയും, വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കലാകാരന്മാരെയും എല്ലാ കമ്മ്യൂണിറ്റി ഗ്രൂപ്പുകളെയും നന്ദിയോടെ സ്മരിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.
വരും വർഷങ്ങളിലും ഏവരുടെയും സഹകരണം പ്രേതീക്ഷിക്കുന്നതായി വികാരി ഫാദർ വര്ഗീസ് വാവോലിൽ , കൈകാരന്മാർ റജി ജോസഫ് , തോമസ് കാച്ചപ്പിള്ളി എന്നിവർ അറിയിച്ചു.