കണക്റ്റിക്കറ്റ്: ഉന്നത പഠനത്തിനായി കണക്റ്റികട്ടിലെത്തിയ 2 ഇന്ത്യൻ വിദ്യാർത്ഥികളെ ദുരൂഹ സാഹചര്യത്തിൽ കിടക്കയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി.
തെലുങ്കാന വാനപാർഥി സ്വദേശി ഗട്ടു ദിനേശ് (22) ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി നികേഷ് (21) എന്നിവരാണ് ഞയറാഴ്ച രാവിലെ താമസസ്ഥലത്തു മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച പുറത്തു കൂട്ടുകാരോടൊപ്പം ആഹാരം കഴിച്ചു മുറിയിലെത്തിയ ഇരുവരെയും ഞയറാഴ്ച രാവിലെ കൂട്ടുകാർ വിളിച്ചു എങ്കിലും മുറിയുടെ വാതിൽ തുറക്കാതെ വന്നപ്പോൾ പോലീസിനെ അറിയിക്കുകയും പോലീസ് എത്തി വാതിൽ തുറന്നു കണ്ടത് ഇരുവരും മരണപ്പെട്ട നിലയിൽ ആയിരുന്നു. ഉടൻതന്നെ ആശുത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കടുത്ത തണുപ്പിനെ അതിജീവിക്കാൻ മുറിയിൽ ഹീറ്റർ ഉപയോഗിച്ചിരുന്നു . ഇതിൽനി ന്ന് പുറത്തു വന്ന കാർബൺ മോണോക്സൈഡ് ആയിരിക്കാം മരണകാരണമെന്ന് പൊലീസ് അറിയിച്ചു. റിപ്പോർട്ട് സ്ഥിതീകരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ മരണ കാരണം വ്യക്തമാവൂ.
2023 ഡിസംബർ 28നാണ് മരണപ്പെട്ട ഇരുവരും കണക്റ്റികട്ടിലെത്തിയത്. ഹാർട്ട്ഫോഡിലെ സേക്രഡ് ഹാർട്ട് സർവകലാ ശാലയിൽ കംപ്യൂ ട്ടർ സയൻസ് ബിരുദാനന്തര ബിരുദ വിദ്യാർഥികളാണ് ഇരുവരും .