കുവൈത്ത്: കുവൈറ്റിലെ സാൽമിയയിൽ അവർത്തിച്ചു കൊണ്ടിരുന്ന മോഷണ സംഭവങ്ങൾക്കു പിന്നിൽ രണ്ടു ഈജിപ്ഷ്യൻ വംശജരാണെന്ന് പോലീസ്.
പ്രദേശത്തെ സി. സി. ടിവി ദൃശ്യങ്ങളും സൂക്ഷമപരിശോധനക്ക് വിധേയമാക്കിയതിന് ശേഷമാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്. പ്രതികളെ ഉടൻ പിടികൂടി കേസെടുത്തതിന് ശേഷം ഒരിക്കലും കുവൈത്തിലേക്ക് തിരിച്ചുവരാൻ സാധിക്കാത്ത തരത്തിൽ നാട് കടത്തുമെന്ന് സുരക്ഷാവിഭാഗം വ്യക്തമാക്കി.
ഏറെ നാളുകളായി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദേശികൾ നടത്തിക്കൊണ്ടിരിക്കുന്ന ബകാലകൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ നാക്കുന്നതായി പരാതിയുണ്ട്. പൂട്ട് പൊട്ടിച്ചും കുത്തിത്തുറന്നും രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവിലാണ് മോഷണങ്ങൾ അരങ്ങേറിയിരുന്നത് .