ഡൽഹി; യുഎഇയിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കനത്ത മഴയും വെള്ളക്കെട്ടും തുടരുകയാണ്. രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ ഇപ്പോഴും റെഡ് അലർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ അവഗണിക്കരുതെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും വീടിനുള്ളിൽ തന്നെ തുടരണമെന്നും ദുബായ്പോ ലീസ് അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ അപ്രതീക്ഷിത മഴയും വെള്ളക്കട്ടുമാണ് രൂപപ്പെട്ടത്. ഒമാനിൽ ഇതിനോടകം വലിയ നാശം വിതച്ച മഴ നാളെ പുലർച്ചെയും രാവിലെയും വീണ്ടും കനക്കും എന്നാണ് മുന്നറിയിപ്പ്.
ഒമാനിൽ ഇതിനോടകം തന്നെ മരണം 18 ആയി. റോഡുകളിൽ പലയിടത്തും ശക്തമായ വെള്ളക്കെട്ട് കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ആയതിനാൽ എല്ലാവരും സംയമനം പാലിക്കണമെന്നും വീടിന് പുറത്ത് ഇറങ്ങരുതെന്നുമാണ് നിർദേശം. സ്‌കൂളുകൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കും ഇതിനോടകം തന്നെ ഒമാൻ അവധിപ്രഖ്യാപിച്ചിരിക്കുകയാണ്.
ദുബായിയിലും ഷാർജയിലും സ്ഥിതി ഇപ്പോൾ ഗുരുതരമായിക്കോണ്ടിരിക്കുകയാണ്. എയർപോർട്ടിലും ഷോപ്പിംഗ് മാളുകളിലുമടക്കം വെള്ളം കയറിയ സാഹചര്യമാണ് തുടരുന്നത്. വരും മണിക്കൂറുകളിൽ മഴ ശക്തമാകുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
പല പ്രദേശങ്ങളിലും ഇതിനോടകം തന്നെ വെള്ളക്കെട്ട് ബാധിച്ച് ഗതാഗതം ഭാഗികമായോ പൂർണമായോ തടസ്സപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും മുൻകരുതലോടെ ഇരിക്കുക എന്നാണ് ദുബായ് പോലീസ് നൽകുന്ന നിർദ്ദേശം.