റിയാദ്: സൗദിയിൽ സ്ത്രീകളെ ശല്യം ചെയ്ത ഈജിപ്ഷ്യൻ പൗരനെതിരെ 5 വർഷം തടവും 1.5 ലക്ഷം റിയാൽ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷയ്ക്കു ശേഷം ഇയാളെ നാടുകടത്തുന്നതിനും വിധിയായി. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും എതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും സൗദി പൊലീസ് പറഞ്ഞു.