ചിചെസ്റ്റർ: ചിചെസ്റ്ററിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജോണിയുടെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി യു കെയിലെ മലയാളി സമൂഹം. ഉറക്കത്തിനിടെ ആയിരുന്നു ജോണിയെ മരണം തേടിയെത്തിയത്.
ഞായറാഴ്ച ഉച്ച ഭക്ഷണം കഴിച്ച് 2.30 - ഓടെ ഉച്ചമയക്കത്തിനു പോയ ജോണി വൈകിട്ട് 7.30 ആയിട്ടും മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിവന്നില്ല. തുടര്‍ന്ന്, മകള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മുറിയിൽ
ചലനമറ്റ നിലയില്‍ ജോണിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ എമര്‍ജന്‍സി സംവിധാനങ്ങള്‍ പാഞ്ഞെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ജോണിയുടെ ഭാര്യ റെജി കാന്‍സര്‍ ബാധിതയായി മരണപ്പെട്ടിരുന്നു. ചിചെസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ബാന്‍ഡ് 7 നഴ്സായിരുന്നു റെജി. അമ്മയുടെ മരണത്തിനു പിന്നാലെ പിതാവും യാത്രയായപ്പോൾ 20 -ാം വയസില്‍ തനിച്ചായിരിക്കുകയാണ് അവരുടെ ഏക മകള്‍ അമ്മു. അമ്മയുടെ അകാല മരണത്തിന്റെ വേദനയില്‍ നിന്നും മോചിതയാകും മുന്‍പാണ് അമ്മുവിനെ തേടി പിതാവിന്റെ വിയോഗവും എത്തിയത്.
സംസ്കാരചടങ്ങുകൾ പിന്നീട് തീരുമാനിക്കും.