Advertisment

അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിൽ ഖാലിസ്ഥാനികളുടെ ആക്രമണം, ചുവരുകളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ

ക്ഷേത്രം ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി നെവാര്‍ക്ക് പോലീസിനും പൗരാവകാശ ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്.

New Update
khalistan board america.jpg



ഹിന്ദു ക്ഷേത്രത്തിനു നേരേ വീണ്ടും ഖാലിസ്ഥാനികളുടെ ആക്രമണം.  അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിനെതിരെയാണ് ഖാലിസ്ഥാനികളുടെ ആക്രമണമുണ്ടായത്. കാലിഫോര്‍ണിയയിലെ നെവാര്‍ക്കിലാണ് ഖാലിസ്ഥാനികള്‍ ആക്രമണം നടത്തിയത്. കാലിഫോര്‍ണിയയിലെ നെവാര്‍ക്കിലുള്ള സ്വാമിനാരായണ്‍ മന്ദിര്‍ വസ്ന സന്‍സ്തയില്‍ ഖലിസ്ഥാനികള്‍ ലക്ഷ്യമിട്ടതായാണ് വിവരം. അമേരിക്കയിലെ അമേരിക്കന്‍ ഹിന്ദു ഫൗണ്ടേഷനാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

Advertisment

 ക്ഷേത്രത്തിന്റെ ചുവരുകളില്‍ ഖാലിസ്ഥാനി മുദ്രാവാക്യങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് സംഘടന സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. ക്ഷേത്രം ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി നെവാര്‍ക്ക് പോലീസിനും പൗരാവകാശ ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. പൊലീസ് വിഷയം അന്വേഷിക്കും. ഈ സംഭവം വിദ്വേഷ കുറ്റകൃത്യമായി പോലീസ് അന്വേഷിക്കണമെന്നാണ് അമേരിക്കന്‍ ഹിന്ദു ഫൗണ്ടേഷന്റെ ആവശ്യം.

ഖാലിസ്ഥാനികള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കുന്ന സംഭവം അമേരിക്കയിലും കാനഡയിലും പലതവണ നടന്നിട്ടുണ്ട്. അടുത്തിടെ, കാനഡയിലെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ സറേ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രം അര്‍ദ്ധരാത്രിയില്‍ നശിപ്പിക്കുകയും ഖാലിസ്ഥാനി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ ക്ഷേത്രത്തിന്റെ പ്രധാന വാതിലില്‍ പതിക്കുകയും ചെയ്തു. 

കാനഡയിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ച സംഭവത്തില്‍ ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പ്രതികളുടെ ചിത്രം പതിഞ്ഞിരുന്നതായി വിവരങ്ങളുണ്ട്. ദൃശ്യങ്ങളില്‍ രണ്ട് പേര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നതായി വ്യക്തമാക്കുന്നുണ്ട്. ഇരുവരും മുഖം മറച്ചിരുന്നു. നീല തലപ്പാവ് ധരിച്ചയാള്‍ ക്ഷേത്രത്തിന്റെ പ്രധാന വാതിലില്‍ ഖാലിസ്ഥാനി നേതാവിന്റെ മരണം സംബന്ധിച്ച് പരിശോധന നടത്തണമന്ന പോസ്റ്ററുകള്‍ പതിപ്പിച്ചു. ഇതിന് ശേഷം ഇരുവരും അവിടെ നിന്ന് ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഈ വര്‍ഷം ജൂണ്‍ 18 നാണ് കാനഡയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സര്‍ക്കാര്‍ നിയുക്ത തീവ്രവാദിയായി പ്രഖ്യാപിച്ച വ്യക്തിയാണ് നിജ്ജാര്‍. കനേഡിയന്‍ സിഖ് സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസുമായി അടുപ്പത്തിലായിരുന്നു നിജ്ജാര്‍. പഞ്ചാബിലെ ജലന്ധര്‍ ജില്ലക്കാരനായിരുന്ന ഇയാള്‍ 2022ല്‍ പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ഒളിവില്‍പ്പോയിരുന്നു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെക്കുറിച്ചുള്ള വിവരം കൈമാറുന്നവര്‍ക്ക് 2022ല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

america
Advertisment