Advertisment

ജീവതത്തിലെ ടേണിങ് പോയന്റ് എന്തെന്ന് തുറന്ന് പറഞ്ഞ് രചന നാരായണന്‍കുട്ടി

author-image
ഫിലിം ഡസ്ക്
New Update

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച നടിയാണ് രചന നാരായണന്‍കുട്ടി. നര്‍ത്തകിയെന്ന നിലയിലും പ്രശസ്തയായ രചന തന്റെ ജീവിതത്തിലെ സുപ്രധാന നിമിഷത്തെക്കുറിച്ച് കപ്പ ടി വി ഹാപ്പിനസ്സ് പ്രൊജക്ടില്‍ വെളിപ്പെടുത്തി.

Advertisment

publive-image

വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വ്യക്തിയുമായിട്ടായിരുന്നു തന്റെ വിവാഹമെന്ന് രചന പറഞ്ഞു. പക്ഷേ വിവിധ കാരണങ്ങള്‍ കൊണ്ട് വിവാഹജീവിതം പരാജയമായി. സംഭവം എന്നെ ഭാഗീകമായി തളര്‍ത്തി. അതിനു ശേഷം മൂന്നു മാസത്തോളം മാനസികമായി വലിയ പ്രയാസം അനുഭവിച്ചു. ആര്‍ക്കും പറഞ്ഞു മനസിലാക്കാന്‍ സാധിക്കാത്ത തരത്തിലുള്ള പ്രയാസമായിരുന്നു അത്.

അന്ന് താങ്ങായി സുഹൃത്തുക്കളും താന്‍ മുമ്പ് ജോലി ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഫാദര്‍ ഷാജു ഇടമനയും നിന്നു. വിവാഹത്തിനു വേണ്ടി ഞാന്‍ ജോലി ഉപേക്ഷിച്ചിരുന്നു. പക്ഷേ വിവാഹബന്ധം തകര്‍ന്ന വേളയില്‍ തിരിച്ച് ജോലിക്ക് വരണമെന്ന് ഉപദേശിച്ചത് ഫാദര്‍ ഷാജു ഇടമനയാണ്. അങ്ങനെ വീണ്ടും ജോലിയില്‍ പ്രവേശിച്ചു.

ആളുകള്‍ എന്ത് പറയുമെന്ന് ഭീതി എനിക്കുണ്ടായിരുന്നു. വല്ലാത്ത ടെന്‍ഷനും ആശയകുഴപ്പവും എന്നെ വേട്ടയാടി. പക്ഷേ അത്തരം സാഹചര്യത്തില്‍ ഒരാളുടെ പിന്തുണ മതി നമുക്ക് തിരിച്ചു വരാന്‍. ഇതിനു മുമ്പും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആളുകള്‍ അതിനെ അതിജീവിച്ചു എന്ന് ഓര്‍ത്തത് കൊണ്ടാണ് സ്‌കൂളില്‍ വീണ്ടും ചേര്‍ന്നത്. അതായിരുന്നു ജീവിതത്തിലെ ടേണിങ് പോയിന്റെന്ന് താരം വെളിപ്പെടുത്തി.

നിലവില്‍ താന്‍ വിവാഹം കഴിച്ച പോലെയാണ്. നൃത്തമാണ് ജീവിത പങ്കാളി. എല്ലാ ദിവസവും ആരംഭിക്കുക നൃത്തിനു ഒപ്പമാണ്. ഒരു പങ്കാളിയായി നൃത്തം എനിക്ക് ഒപ്പമുണ്ടെന്നും രചന കൂട്ടിച്ചേര്‍ത്തു.

Advertisment