Advertisment

എണ്ണായിരം പേര്‍ക്ക് ക്ഷണം, 13,000 സേനാംഗങ്ങള്‍, ബോംബ്-ഡോഗ് സ്‌ക്വാഡുകള്‍, ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍, ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, 25 സായുധ വാഹനങ്ങള്‍, 10 ജാമറുകള്‍, സ്‌കാനറുകള്‍; അയോധ്യയില്‍ വന്‍ സുരക്ഷാസന്നാഹം

അയോധ്യയിലെ 51 സ്ഥലങ്ങളിലാണ് പാര്‍ക്കിങ് ക്രമീകരണം. ഈ സ്ഥലങ്ങള്‍ ഡ്രോണ്‍ നിരീക്ഷണത്തിലായിരിക്കും. 

New Update
7777

അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിന് മുന്നോടിയായി അയോധ്യയില്‍ വന്‍ സുരക്ഷാസന്നാഹം. എണ്ണായിരംപേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 

Advertisment

സംസ്ഥാന പോലീസിന് പുറമേ ഏഴ് കമ്പനി സി.ആര്‍.പി.എഫ്.  ഉദ്യോഗസ്ഥര്‍, ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍, എന്‍.എസ്.ജിയുടെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, 25 സായുധ വാഹനങ്ങള്‍, 10 ജാമറുകള്‍, വാഹനങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള സ്‌കാനറുകള്‍ എന്നിവരെയുള്‍പ്പെടെയാണ് വിന്യസിച്ചിരിക്കുന്നത്.

13,000 സേനാംഗങ്ങള്‍ക്കു പുറമെ, ബോംബ്-ഡോഗ് സ്‌ക്വാഡുകള്‍, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവരെയും നിയോഗിച്ചു. നിര്‍മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് - എഐ) സഹായവും തേടി. നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍,  എ.ഐ. ഉള്ള സിസിടിവി ക്യാമറകള്‍ വരെയാണ് സുരക്ഷയ്ക്കായി ഒരുക്കി. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനായി ഡ്രോണുകള്‍ ഗ്രൗണ്ടില്‍ പരിശോധന നടത്തുന്നുണ്ട്.  എ.ഐ അധിഷ്ഠിത ക്യാമറകളും വിന്യസിച്ചു.

അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാനാണ് എന്‍.ഡി.ആര്‍.എഫ്. സംഘം. സംസ്ഥാന ദുരന്ത നിവാരണ സേന സംഘങ്ങള്‍ സരയൂ നദിയില്‍ ബോട്ട് പട്രോളിങ് നടത്തും. യു.പി. സ്പെഷല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (എസ്.എസ്.എഫ്) ആന്റി-ഡ്രോണ്‍ സംവിധാനം 'ആകാശ' ഭീഷണികള്‍ തടയും. ഭൂകമ്പം പോലുള്ള ദുരന്തങ്ങളെ നേരിടാനായി എ.ഐ. അധിഷ്ഠിത ആന്റി-മൈന്‍ ഡ്രോണുകളും രംഗത്തുണ്ട്.

ഗതാഗത നിയന്ത്രണവുമുണ്ട്. അനുമതിയില്ലാതെ വാഹനങ്ങള്‍ കടത്തിവിടില്ല. അയോധ്യയിലെ 51 സ്ഥലങ്ങളിലാണ് പാര്‍ക്കിങ് ക്രമീകരണം. ഈ സ്ഥലങ്ങള്‍ ഡ്രോണ്‍ നിരീക്ഷണത്തിലായിരിക്കും. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് യു.പി. ഡി.ജി.പി. അറിയിച്ചു. 

 

Advertisment