റിയാദ്: കോവിഡ് മുൻകരുതൽ പാലിക്കാത്തതിന് സൗദിയിൽ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 12855 പേർക്ക് പിഴ ഈടാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ കോവിഡ് പ്രോട്ടോകാൾ ലംഘനങ്ങൾ കണ്ടെത്തിയത് മക്ക പ്രവിശ്യയിലാണ്.( 3290)
ഏറ്റവും കുറവ് ജീസാനിലും.(182) നിയമലംഘനങ്ങള്‍ കൂടുതലും പ്രധാനമായും മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവയാണ് കണ്ടെത്തുന്ന കോവിഡ് പ്രോട്ടോകാൾ ലംഘനങ്ങൾ.മാസ്ക് നിര്‍ബന്ധമായും ധരിക്കനമെന്നും അല്ലാത്തവര്‍ക്ക് ആയിരം റിയാല്‍ ആണ് പിഴ ഈടാക്കുക വീണ്ടും ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴ ഒടുക്കേണ്ടി വരുമെന്നും അതികൃതര്‍ അറിയിച്ചു.