Advertisment

മെഡിക്കല്‍ പ്രവേശന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി; ഒരാഴ്ചയ്ക്കകം മെഡിക്കല്‍ കൗണ്‍സിലിന്റെയും കോളെജ് പ്രതിനിധികളുടെയും യോഗം വിളിക്കാന്‍ നിര്‍ദേശം

New Update

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. മെഡിക്കല്‍ കൗണ്‍സിലിനെയും രാജ്യത്തെ മെഡിക്കല്‍ കോളെജുകളെയും ഒറ്റശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നത് പഠിക്കാന്‍ സാങ്കേതിക വിദഗ്ധന്‍ നന്ദന്‍ നിലേകനിയെ കോടതി നിയോഗിച്ചു.

Advertisment

publive-image

ഒരാഴ്ചയ്ക്കകം മെഡിക്കല്‍ കൗണ്‍സിലിന്റെയും കോളെജ് പ്രതിനിധികളുടെയും യോഗം വിളിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സഹായത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ അമിക്കസ് ക്യൂരിയായി കോടതി നിയോഗിച്ചു. മെഡിക്കല്‍ പ്രവേശനത്തില്‍ തര്‍ക്കവും കേസുകളും തുടര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

കേരളത്തിലെ സ്വാശ്രയ മാനേജ്‌മെന്റുകളുടെ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എസ്.എ.ബൊബ്‌ഡെ അധ്യക്ഷനായ ബെഞ്ച്. മെഡിക്കല്‍ കോളെജുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രധാന പരാതി. എന്നാല്‍, മെഡിക്കല്‍ കൗണ്‍സില്‍ തോന്നുംപടി പരിശോധന നടത്തി അനുമതി നിഷേധിക്കുകയാണെന്നു മെഡിക്കല്‍ മാനേജ്‌മെന്റുകളും സ്ഥിരമായി വാദിക്കുന്നു.

Advertisment