Advertisment

സ്വപ്നയുമായി സോഷ്യൽ റിലേഷൻഷിപ്പ് മാത്രമേ ഉള്ളൂ: ശിവശങ്കറിന്റെ വാദം ഇങ്ങനെ

New Update

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി മുൻ ഐടി സെക്രട്ടറിയെ ബന്ധപ്പെടുത്തുന്ന ഒരു തെളിവും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ. സ്വപ്നയുമായി ശിവശങ്കറിന് സോഷ്യൽ റിലേഷൻഷിപ്പ് മാത്രമേ ഉള്ളൂവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Advertisment

ചാർട്ടേഡ് അക്കൗണ്ടൻ്റ് വേണുഗോപാലിനെ പരിചയപ്പെടുത്തിയത് സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങൾ നോക്കാനാണെന്നാണ് വിശദീകരണം. അഡ്വക്കേറ്റ് ജയദീപ് ഗുപ്തയാണ് ശിവശങ്കറിനായി ഹാജരായത്.

യുഎപിഎ കേസ് പ്രകാരം ഒന്ന് മുതൽ നാല് വരെ പ്രതികൾക്ക് കിട്ടിയ പണം തന്നെയാണ് ഇഡിയുടെ കേസിലും പരാമർശിക്കുന്ന പണമെന്നാണ് ശിവശങ്കറിൻ്റെ വാദം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട പണമാണ് ഇത്, കമ്മീഷൻ കേസുമായി ഈ പണത്തിന് ബന്ധമില്ലെന്നാണ് വിശദീകരണം.

സ്വർണ്ണക്കടത്തിലെ ലാഭം പങ്കുവച്ചത് സ്വപ്നയും, സരിത്തും, സന്ദീപും ചേർന്നാണെന്നും മറ്റ് കുറ്റങ്ങൾ തന്റെ പേരിൽ ആരോപിക്കുകയാണെന്നുമാണ് ശിവശങ്കർ പറയുന്നത്.

Advertisment