ന്യൂഡൽഹി: ഭാര്യ ഹസിൻ ജഹാൻ ആരോപിച്ചത് പ്രകാരം തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന് മുഹമ്മദ് ഷമി സമ്മതിച്ചതായി റിപ്പോർട്ട്. ബി.സി.സി.െഎയുടെ ചോദ്യം ചെയ്യലിനിടെ ഇക്കാര്യങ്ങള്‍ ഷമി സമ്മതിച്ചതായി ഡി.എൻ.എ റിപ്പോർട്ട് ചെയ്തു.
ഇംഗ്ലണ്ടിൽ വ്യാപാരമുള്ള മുഹമ്മദ് എന്നയാളുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ഷമി ഭാര്യയോട് കള്ളം പറയുകയായിരുന്നുവെന്നും ദുബൈയിൽ സ്ത്രീ സുഹൃത്തുക്കളുമായി ചെലവിടാനായിരുന്നു അങ്ങനെ പറഞ്ഞതെന്നും ഡി.എൻ.എ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഷമിയെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സെൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ട് ഷമിയുമായുള്ള കരാർ ബി.സി.സി.ഐ പുതുക്കുകയായിരുന്നു.