ദോഹ: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോൽവി. കരുത്തരായ ഓസ്ട്രേലിയയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്.
ആദ്യ പകുതിയില്‍ ഓസ്ട്രേലിയയെ ഗോള്‍ രഹിത സമനിലയില്‍ പിടിക്കാന്‍ ഇന്ത്യക്കായിരുന്നു. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.
ആദ്യ പകുതിയിൽ പ്രതിരോധത്തിലൂന്നിയാണ് ഇന്ത്യ കളിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഇന്ത്യയുടെ പ്രതിരോധ നിരയെ ഓസ്ട്രേലിയ തകർക്കുകയായിരുന്നു. 50-ാം മിനിറ്റില്‍ ജാക്‌സണ്‍ ഇര്‍വിനാണ് ഓസ്‌ട്രേലിയക്കായി ആദ്യ ഗോള്‍ കണ്ടെത്തിയത്. 73-ാം മിനിറ്റില്‍ ജോര്‍ദാന്‍ ബൊസിന്റെ വകയായിരുന്നു ഓസ്‌ട്രേലിയക്കായുള്ള അടുത്ത ഗോള്‍.
16-ാം മിനിറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഗോള്‍ നേടാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.