Advertisment

ശ്രീദേവിയുടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് സഹോദരി ശ്രീലത ; അബോധാവസ്ഥയില്‍ വീണാലും ഇത്രയും ആഴത്തില്‍ മുറിവുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ ;ശ്രീദേവിയെ കൊന്നതാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

New Update

നടി ശ്രീദേവിയും ഭര്‍ത്താവ് ബോണികപൂറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ശ്രീദേവിയുടെ സഹോദരി ശ്രീലത. ശ്രീദേവിയെ കൊന്നതാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. മുംബയില്‍ നിന്ന് അപ്രതീക്ഷിതമായി ബോണികപൂര്‍ ദുബയിലെ ഹോട്ടലില്‍ എത്തിയതെന്തിന്. സിനിമകളെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങളാണ് നടി ശ്രീദേവിയുടെ മരണ ശേഷവും സംഭവിക്കുന്നത്. ബോണിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് ശ്രീദേവി തനിയ്‌ക്കൊപ്പം ദുബയില്‍ തങ്ങിയെന്നാണ് സഹോദരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

Advertisment

publive-image

മരുമകന്റെ വിവാഹ ശേഷം മുംബയ്ക്ക് മടങ്ങിയ ബോണി കപൂര്‍ സര്‍പ്രൈസ് ഡിന്നറൊരുക്കാന്‍ ദുബയില്‍ പറന്നിറങ്ങുകയായിരുന്നു എന്നാണ് അദ്ദേഹം നല്‍കിയ മൊഴി. ബോണി ശ്രീദേവിയെ കാണാന്‍ ചെല്ലുമ്പോള്‍ സഹോദരി ശ്രീലത മുറിയില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. കൂടാതെ മറ്റാരെങ്കിലും ഉണ്ടോ എന്നും സംശയമുണ്ട്. ഇത് സ്ഥിരീകരിച്ചാലേ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് വ്യക്തമാകൂ.

മാതൃകാ ദമ്പതിമാരെ പോലെയാണ് ബോണി കപൂറും ശ്രീദേവിയും പൊതുചടങ്ങുകളില്‍ പങ്കെടുത്തിരുന്നത്. ഇരുവരും തമ്മില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായി അറിവില്ല. എന്നാല്‍ ശ്രീലത ഇക്കാര്യം പറയുമ്പോള്‍ പൊലീസിന് അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

അത് എങ്ങനെ സംഭവിച്ചു എന്നത് അറിഞ്ഞാലേ മരണത്തിന് പിന്നിലെ ദുരൂഹതയുടെ ചുരുളഴിയൂ. അബോധാവസ്ഥയില്‍ വീണാലും ഇത്രയും ആഴത്തില്‍ മുറിവുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Advertisment