Advertisment

സ്വപ്‌നയെയും സന്ദീപിനെയും കുരുക്കിയത് സന്ദീപിന്റെ ഫോണ്‍കോള്‍; കസ്റ്റംസ് വീട്ടില്‍ പരിശോധന നടത്തുന്നതിനിടെ സന്ദീപ് സഹോദരനെ ഫോണ്‍ വിളിച്ചു; വിവരങ്ങള്‍ ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും കുരുക്കിയത് സന്ദീപിന്റെ ഫോണ്‍കോളെന്ന് റിപ്പോര്‍ട്ട്. കസ്റ്റംസ് വീട്ടില്‍ പരിശോധന നടത്തുന്നതിനിടെ സന്ദീപ് സഹോദരനെ ഫോണ്‍ വിളിച്ചിരുന്നു. തുടര്‍ന്നാണ് ഇരുവര്‍ക്കും വിലങ്ങ് വീഴാന്‍ കാരണമായത്.

Advertisment

publive-image

രണ്ടര ലക്ഷം രൂപയും തിരിച്ചറിയല്‍ കാര്‍ഡും, പാസ്‌പോര്‍ട്ടും മൂന്ന് മൊബൈല്‍ ഫോണും ഇവരില്‍ നിന്ന് കണ്ടെത്തി. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ ബംഗളൂരുവില്‍ എത്തിയത്. ഭര്‍ത്താവും മക്കളും സ്വപ്‌നക്കൊപ്പം ഉണ്ടായിരുന്നു. ബംഗളൂരുവില്‍ എത്തിയത് എസ് ക്രോസ് കാറില്‍. സന്ദീപാണ് കാര്‍ ഓടിച്ചിരുന്നത്.

യാത്രാമധ്യ പല ഇടങ്ങളിലും ഇവര്‍ താമസിച്ചു. ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ പിന്നാലെ കോറമംഗലയിലെ ഒക്ടേവിലേക്ക് മാറി. പിടികളിലാവുമ്പോള്‍ രണ്ട് മുറികളിലായാണ് താമസിച്ചിരുന്നത്.

എന്‍ഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇവരെ പിടികൂടിയത്. ഇരുവരേയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.പ്രതികളുമായി സംഘം കൊച്ചിയിലേക്ക് തിരിച്ചു. സന്ദീപിന്റെ വീട്ടില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി കസ്റ്റംസ് പറഞ്ഞു. ഇന്നും പരിശോധനകള്‍ തുടരും.

latest news all news sandeep nair arrest swapna and sandeep swapna suresh arrest
Advertisment