Advertisment

ഉപയോക്താക്കളെ ലക്ഷ്യമിട്ട് 'മേഴ്‌സിനറി സ്പൈവെയർ'; മുന്നറിയിപ്പുമായി ആപ്പിള്‍

author-image
ടെക് ഡസ്ക്
Updated On
New Update
അഞ്ച് വര്‍ഷത്തിനുള്ളില്‍ 11 ലക്ഷം കോടിയിലധികം രൂപയുടെ ഉത്പാദനം ലക്ഷ്യം; കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് പ്രമുഖ വിദേശ കമ്പനികള്‍; 12 ലക്ഷത്തിലധികം തൊഴിലസരങ്ങള്‍ രാജ്യത്തുണ്ടാകുമെന്ന് രവിശങ്കര്‍ പ്രസാദ്‌

ഇന്ത്യ ഉള്‍പ്പെടെയുള്ള 92 രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് 'മേഴ്‌സിനറി സ്പൈവെയർ' മുന്നറിയിപ്പ് നല്‍കി ആപ്പിള്‍. ഇന്നലെ രാത്രി വൈകിയാണ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശം ആപ്പിള്‍ നല്‍കിയത്. സർക്കാർ പിന്തുണയോടെ ഐഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നെന്ന് മുന്നറിയിപ്പ് ലഭിച്ചതായി നിരവധി പ്രതിപക്ഷ നേതാക്കള്‍ അവകാശവാദം ഉന്നയിച്ചതിന് മാസങ്ങള്‍ക്ക് ശേഷമാണ് ആപ്പിളിന്റെ നീക്കം. മുന്നറിയിപ്പുമായി ബന്ധപ്പെട്ട് ആപ്പിള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ 2021ല്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പെഗാസസ് സ്പൈവെയർ സംബന്ധിച്ചുള്ള പരാമർശവുമുണ്ട്.

മേഴ്‌സിനറി സ്പൈവെയർ വ്യക്തിപരമായി ലക്ഷ്യവെക്കാന്‍ സാധ്യതയുള്ള ഉപയോക്താക്കളെ അറിയിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടിയാണ് മുന്നറിയിപ്പെന്നാണ് ആപ്പിളിന്റെ പ്രസ്താവനയില്‍ പറയുന്നത്. ഇത്തരം സ്പൈവെയറുകള്‍ പ്രത്യക വ്യക്തികളേയും അവരുടെ ഉപകരണങ്ങളേയും മാത്രമായിരിക്കും ടാർഗറ്റ് ചെയ്യുക. അതുകൊണ്ട് തന്നെ സാധാരണ സൈബർ ക്രിമിനല്‍ കുറ്റകൃത്യങ്ങളെക്കാള്‍ സങ്കീർണമായിരിക്കും ഇവ.

മേഴ്‌സിനറി സ്പൈവെയറുകളുടെ ഉപയോഗത്തിന് ദശലക്ഷങ്ങള്‍ ചെലവാകും. ഇത് കുറഞ്ഞ കാലാവധിയില്‍ മാത്രമായിരിക്കും ഉപയോഗിക്കുക. അതുകൊണ്ട് തന്നെ ഉറവിടം കണ്ടെത്താനും തടയാനും പ്രയാസമാണ്. മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കള്‍, നയതന്ത്രജ്ഞർ എന്നീ വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതലായും ഇത്തരം സ്പൈവെയർ ആക്രമണങ്ങള്‍ക്ക് ആഗോളതലത്തില്‍ ഇരയാകാറുള്ളത്. 2021 മുതലാണ് ആപ്പിള്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ വ്യക്തികള്‍ക്ക് നല്‍കാന്‍ ആരംഭിച്ചത്. ഏകദേശം 150 രാജ്യങ്ങളിലുള്ളവർക്ക് ഇതുവരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisment