Advertisment

കാറുകളും വസ്തുക്കളും വില്‍ക്കാനുണ്ടെന്ന് കാണിച്ച്‌ പണം വാങ്ങിയശേഷം മുങ്ങുക സ്ഥിരം പണി ;ഒടുവില്‍ ജിം ഉടമ അറസ്റ്റില്‍

New Update

ന്യൂഡല്‍ഹി: ആഡംബര കാറുകളും വസ്തുവകകളും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ ജിം ഉടമയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഗ്രെയിറ്റര്‍ കൈലാഷ് സ്വദേശിയായ രാഹുല്‍ നാരംഗ് ആണ് പിടിയിലായത്.

Advertisment

publive-image

തന്‍റെ കാറുകളും വസ്തുക്കളും വില്‍ക്കാനുണ്ടെന്ന് കാണിച്ച്‌ പണം വാങ്ങിയശേഷം മുങ്ങുകയാണ് ഇയാളുടെ പതിവ്. പണം തിരികെ കൊടുത്തിരുന്നുമില്ല. ആഡംബര ജീവിതം നയിക്കാനാണ് ഇയാള്‍ പണം ഉപയോഗിച്ചിരുന്നത്. ഡല്‍ഹി ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്.

2018ല്‍ തന്‍റെ ആറ് ആഡംബര കാര്‍ വില്‍ക്കുന്നുവെന്ന് പറഞ്ഞ് ചിത്രരജ്ഞന്‍ പാര്‍ക് സ്വദേശിയായ സുനില്‍ വര്‍മയില്‍ നിന്നും രാഹുല്‍ 1.15 കോടി രൂപ വാങ്ങിയിരുന്നു. എന്നാല്‍ ഒരുകാര്‍ മാത്രമേ രാഹുല്‍ നല്‍കിയിരുന്നുള്ളു. മാത്രമല്ല പണം തിരികെ നല്‍കിയതുമില്ല.

സുനില്‍ വര്‍മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ രാഹുല്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. പിന്നീട് കോടതിയില്‍ ഹാജരാകാതിരുന്ന ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്.പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

thattippu jim owner arrest
Advertisment