വിയന്ന . യുകെയിലെ ലിവർപൂളിൽ വച്ച് നടന്ന ഓൾ യൂറോപ്യൻ വോളീബോൾ ടൂർണമെന്റിൽ കിരീടം ചൂടി ഐ എസ് സി വിയന്ന . പത്തു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ സെമിഫൈനലിൽ ലിവർപൂൾ ലയൺസ് ആയിരുന്നു ഐ എസ് സി വിയന്നയുടെ എതിരാളികള്‍.
ആദ്യത്തെ സെറ്റ് 25 - 22 നുഐ എസ് സി വിയന്ന നേടിയപ്പോൾ വാശിയേറിയ രണ്ടാമത്തെ സെറ്റ് 26 - 24 ലിവർപൂൾ നേടി. എന്നാൽ മൂന്നാമത്തെ സെറ്റിൽ തകർപ്പൻ സ്മാഷുകൾ തീർത്തു അരുൺ മംഗലത്തും, വന്മതിൽ പോലെ ബ്ലോക്ക് തീർത്തു ജെയിൻ പന്നാരകുന്നേലും പ്രതീഷ് പനംചിക്കലും പിന്നെ മാസ്മരിക ഡൈവിങ്ങിലൂടെ പന്തുകൾ പെറുക്കി റ്റേജോയും പോരാടിയപ്പോൾ 25 - 20 ന് ഐ എസ് സി വിയന്ന ഫൈനലിൽ എത്തി . ഫൈനലിൽ ഐ വി സി ബര്‍മ്മിംഗ് ഹാം ആയിരുന്നു പ്രതിയോഗികള്‍ .
ഐ എസ് സി വിയന്നയുടെ ചുണക്കുട്ടികളായ പ്രദീഷും, ബോണിയും,എബിയും തകർപ്പൻ കളി പുറത്തെടുത്തപ്പോൾ ഐ വി സി ബര്‍മ്മിംഗ് ഹാം തോല്‍വി സമ്മതിക്കേണ്ടിവന്നു . ബെസ്ററ് പ്ലയെർ ആയി വിയന്നയുടെ അരുണും ബെസ്ററ് സെറ്റെർ ആയി വിയന്നയുടെ റ്റിജോയും ബെസ്ററ് അറ്റാക്കർ ആയി ബിർമിങ്ഹാമിന്റെ റിനീഷ് ചെറിയാനും ട്രോഫികൾ കരസ്ഥമാക്കി. പ്രായത്തേയും പരിക്കിനേയും മറന്നു തകർത്തുകളിച്ച ജെയിൻ പന്നരക്കുന്നേലിനെ ആണ് കാണികൾ മോസ്റ്റ് വാല്യൂബെൽ പ്ലയെർ ആയി തിരഞ്ഞെടുത്തത്. വിയന്ന ടീമിന് പ്രോത്സാഹനമായി ടിബി പുത്തൂരും ,ലോറൻസും സണ്ണിയും,സാമുവേലും ഉണ്ടായിരുന്നു .മുന്നൂറ്റമ്പത് പൗണ്ടും ട്രോഫിയും ആയിരുന്നു ഒന്നാം സമ്മാനം.