Editorial
ഉഗ്രനാശത്തിന്റെ ഉറവിടങ്ങൾ കണ്ടെത്തി ശത്രുരാജ്യത്തിൽ കയറാതെ കയറി തകർക്കാനും ഭീഷണി നേരിട്ട നിമിഷം തന്നെ നടപടിയെടുക്കാനും സേനയ്ക്ക് കഴിഞ്ഞു. ഇന്ത്യയുടെ പോരാട്ടം ഭീകരതയ്ക്കെതിരെയാണ്, അപ്പോള്‍ അവര്‍ക്ക് പരവതാനി വിരിക്കുന്നവരും അനുഭവിച്ചെന്നിരിക്കും. ഇന്ത്യ കരുത്ത് തെളിയിച്ചപ്പോള്‍ നമ്മുടെ ഒരു ചെറിയ പ്രഹരം പോലും താങ്ങാനുള്ള ശേഷിയില്ലെന്ന് പാക്കിസ്ഥാനും തെളിയിച്ചിരിക്കുന്നു - എഡിറ്റോറിയല്‍
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
എറണാകുളത്തെ വിമത അക്രമങ്ങള്‍ ക്രൈസ്തവ വിശ്വാസത്തെ ലക്ഷ്യം വച്ചുള്ളത് ? വിശ്വാസം തകര്‍ക്കുക എന്നത് ആത്യന്തിക ലക്ഷ്യമോ ? സമരങ്ങളില്‍ ക്രൈസ്തവീയത ലവലേശമില്ല. അള്‍ത്താരയും തിരുവസ്ത്രമണിഞ്ഞ വൈദികനും ബലിവസ്തുക്കളും ആക്രമിക്കപ്പെടുന്നത് മനപൂര്‍വമോ ? ബാഹ്യശക്തികളുടെ ഇടപെടല്‍ സംശയിക്കപ്പെടണം - മുഖപ്രസംഗം
ഇത്രയും നാള് 'അച്ഛാ ദിന്' ചിലര്‍ക്ക് മാത്രമായിരുന്നെങ്കില്‍ ഇനി 'അച്ഛാ ദിന്' രാജ്യത്തെ സാധാരണക്കാര്‍ക്കും കൈവരികയാണ്. ബജറ്റിലെ 'നിര്‍മല ഇഫക്ട്' കാലോചിതവും വിപ്ലവകരവുമാണ്. രാജ്യത്തെ നയിക്കുന്നവര്‍ ശരിയായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് പറയേണ്ടി വരും. കൊടുക്കാം, മോദിക്കും നിര്‍മ്മലയ്ക്കും ഒരു കൈയ്യടി - മുഖപ്രസംഗം
എന്ത് പദ്ധതി വന്നാലും അതിനെയെതിര്‍ക്കാന്‍ ഗവേഷണം നടത്തുന്നവരായി മലയാളി മാറി. ദേശീയപാതക്കും മെട്രോക്കും നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കുമെതിരെ ഉയർന്ന പ്രതിഷേധത്തിന് സർക്കാരുകള്‍ വഴങ്ങിയിരുന്നെങ്കിൽ ഇന്നെന്താകുമായിരുന്നു ? അതിനാല്‍ ബ്രൂവറി നടക്കട്ടെ, അഴിമതി അന്വേഷിക്കട്ടെ. അല്ലെങ്കില്‍ ഈ കൈയ്യടിക്കുന്ന ജനം നാളെ പട്ടിണിയിലാകും- മുഖപ്രസംഗം