Current Politics
സാക്ഷരത, വിദ്യാഭ്യാസം, അറിവ് എന്നിവയുടെ ശക്തി കേരളത്തെ മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നാക്കി മാറ്റിയെന്നു രാഷ്പ്രതി ദ്രൗപതി മുര്‍മു. വിദ്യാഭ്യാസത്തിന്റെ വെളിച്ചം പരത്തുന്നതില്‍ സെന്റ് തോമസ് കോളജിന്റെ ശ്രമങ്ങളെ രാഷ്ട്രപതി പ്രശംസിച്ചു. കോട്ടയം ജില്ലയ്ക്കും രാഷ്ട്രപതിയുടെ പ്രശംസ
കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടിക എ.ഐ.സി.സിക്ക് കൈമാറി. ഉടൻ പുറത്തിറങ്ങിയേക്കും. ഡിസിസി അധ്യക്ഷൻമാരുടെ മാറ്റം വീണ്ടും നീണ്ടേക്കും. ഇനി സെക്രട്ടറിമാരുടെ ലിസ്റ്റിലെങ്കിലും കയറി കൂടാൻ ആറു മാസം വീതം വിദേശത്തും നാട്ടിലുമായി താമസിക്കുന്ന നേതാക്കൾ വരെ രംഗത്ത്. യുവാക്കൾക്ക് പിന്നെയും അവഗണന. നിർവാഹക സമിതിയും നീണ്ടേക്കും
കൊല്ലത്ത് മുകേഷിന് പകരം കളത്തിലിറങ്ങുക ചിന്താജെറോം. മത്സരിക്കാനൊരുങ്ങിയ ബിന്ദു കൃഷ്ണയ്ക്ക് തുടങ്ങും മുൻപേ തിരിച്ചടി. കൊല്ലം സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി. ഇത്തവണ ചവറയിലും കൊല്ലത്തും ഇരവിപുരത്തും ജയിക്കാവുന്ന സാഹചര്യമെന്ന് വിലയിരുത്തൽ. വാഴക്കുല പ്രബന്ധമടക്കം വിവാദങ്ങൾ ചിന്തയ്ക്ക് തിരിച്ചടിയാവുമോ ? ജയസാധ്യതയില്ലാത്ത മട്ടന്നൂർ, ആറ്റിങ്ങൽ സീറ്റുകൾ വേണ്ടെന്നും ആർ.എസ്.പി. നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടികൾ ഒരുങ്ങുമ്പോൾ
പാലക്കാട്ടെ മദ്യനിർമ്മാണ ശാലയെച്ചൊല്ലി സിപിഐ - സിപിഎം മന്ത്രിമാർ ഏറ്റുമുട്ടലിൽ. അഞ്ചേക്കർ നെൽവയൽ തരംമാറ്റാൻ രണ്ടാഴ്ചയ്ക്കകം നടപടി വേണമെന്ന നിർദ്ദേശം തള്ളി കൃഷിമന്ത്രി. ഭൂമിതരംമാറ്റ അപേക്ഷ തള്ളി റവന്യൂ വകുപ്പും. ഏകജാലക സംവിധാനത്തിലൂടെ അതിവേഗം മദ്യശാല സ്ഥാപിക്കാൻ വ്യവസായ വകുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് മദ്യശാലയ്ക്ക് അനുമതിക്കുള്ള നീക്കം പൊളിച്ച് സിപിഐ
അതിദരിദ്രർ ഇല്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. പ്രഖ്യാപനം കേരളപ്പിറവിക്ക്. ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശം. അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി റെക്കോർഡിട്ട് കോട്ടയം. അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചത് 59227 കുടുംബങ്ങളെ. സാക്ഷരതയിലും ഭരണനിർവഹണത്തിലും ഒന്നാം റാങ്കടിച്ച കേരളത്തിന് വീണ്ടുമൊരു അഭിമാന നേട്ടം
അമേരിക്കന്‍ നിലവാരത്തെ കടത്തിവെട്ടുന്നവിധം നടപ്പിലാക്കുന്ന രാജ്യത്തെ ദേശീയപാതാ വികസനത്തിലേയ്ക്ക് കേരളത്തെയും കൂടി ചേര്‍ത്ത് നിര്‍ത്തി മോദി സര്‍ക്കാര്‍. 6 വരി ദേശീയപാതയ്ക്കു പിന്നാലെ കേരളത്തിന് പുതിയതായി അനുവദിച്ച 5 ദേശീയപാതകള്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന്റെ മുഖഛായ മാറും. ദേശീയപാതകളിലൂടെ ചരക്കുനീക്കത്തില്‍ കേരളം കാത്തിരിക്കുന്നത് വന്‍ മുന്നേറ്റം
തിരഞ്ഞെടുപ്പുകൾക്ക് മുൻപ് പരമാവധി ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് വോട്ടുറപ്പിക്കാൻ സർക്കാർ. ക്ഷേമപെൻഷൻ ഉടൻ കൂട്ടും. ശമ്പള പരിഷ്കരണത്തിനും നടപടി. ഡി.എ കുടിശികയിൽ കുറച്ചെങ്കിലും നൽകും. ലക്ഷ്യം പെൻഷൻകാരും കുടുംബാംഗങ്ങളുമായി 31ലക്ഷത്തോളം പേരുടെ വോട്ട്. ഓണറേറിയം കൂട്ടി ആശാ സമരവും തീർക്കും. ക്ഷേമപെൻഷൻ200 രൂപ കൂട്ടിയാൽ വർഷം 720 കോടി അധികച്ചെലവ്. ഡി.എ കുടിശിക നൽകാൻ വേണ്ടത് 20000 കോടി. പ്രഖ്യാപനം എത്രയുമാവാം, സാമ്പത്തിക ബാദ്ധ്യത അടുത്ത സർക്കാരിന്