Advertisment

ഫേസ്ബുക്കിലൂടെ ചാരിറ്റി കച്ചവടമോ ? അഭിഭാഷകന്‍റെ കുറിപ്പ് വൈറലാകുന്നു.

author-image
admin
New Update

ഫേസ്ബുക്കിലൂടെയും മറ്റു നവമാധ്യമങ്ങളിലൂടെയും ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നവരെ കരുതിയിരിക്കണമെന്ന് അഭിഭാഷകന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ജനങ്ങൾക്കിടയിലെ സ്വീകാര്യത മുൻനിർത്തി ആൾക്കൂട്ട അജണ്ടണ്ടകൾ നടപ്പിലാക്കു ന്നത് ആരാണെങ്കിലും അത് അപകടകരമാണെന്നാണ് ഹൈക്കോ ടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന പറയുന്നത്.

Advertisment

publive-image

ഒരുപക്ഷേ നിങ്ങളുടെ പണം ഉപയോഗിക്കപ്പെട്ടത് ഒരു തലമുറയെ തന്നെ സാമൂഹ്യ വിരുദ്ധരാക്കാൻ വേണ്ടിയായിരിക്കാമെന്ന് ശ്രീജിത്ത് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു. വഞ്ചിക്ക പ്പെടാനുള്ള സാധ്യതകൾ ഉണ്ടെന്നും അതിനാൽ പണം നൽകുന്ന തിന് മുൻപ് ആവശ്യമായ കരുതലുകൾ എടുക്കണമെന്നും അഭിഭാഷകൻ പറയുന്നു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണ്ണരൂപം:

നാട്ടുകാരുടെ കയ്യിലെ കാശ് കണ്ട് ഫെയിസ്ബുക്ക് ചാരിറ്റി ക്കിറങ്ങുന്നവർക്ക് നാട്ടിലെ നിയമങ്ങൾ ബാധകമല്ല എന്നുണ്ടോ ?

ജനങ്ങൾക്കിടയിലെ സ്വീകാര്യത മുൻനിർത്തി ആൾക്കൂട്ട അജണ്ട ണ്ടകൾ നടപ്പിലാക്കുന്നത് ആരാണെങ്കിലും അത് അപകടകരമാ ണെന്ന് പറയാതെ വയ്യ !

തണൽ, നിഴൽ, സ്നേഹം, കരുണ, ദയ, വിഷമം, സങ്കടം, കൈത്താ ങ്ങ്‌, കൂട്, സ്വപ്നം, സൂര്യന്റെയും ചന്ദ്രന്റെയും പര്യായങ്ങൾ അങ്ങനെ തുടങ്ങി വിവിധ പേരുകളിൽ രൂപങ്ങളിൽ സോഷ്യൽ മീഡിയ വഴി ചാരിറ്റിയുടെ ഹോൾസെയിൽ കച്ചവടം നടത്തുന്ന ചാരിറ്റി കമ്പനികളിലേക്കും അവരുടെ അക്കൗണ്ടുകളിലേക്കും പണം അടച്ച് ആമസോൺ വഴി #പുണ്യം ലഭിക്കുമെന്ന് കരുതി കാത്തിരിക്കുന്നവർക്ക് പ്രത്യേകിച്ചു പ്രവാസികൾക്ക് ഒരു സന്തോ ഷവാർത്ത…

ഒരുപക്ഷേ നിങ്ങളുടെ പണം ഉപയോഗിക്കപ്പെട്ടത് ഒരു തലമുറയെ തന്നെ സാമൂഹ്യ വിരുദ്ധരാക്കാൻ വേണ്ടിയായിരിക്കാം .ഇനിയും പുണ്യം ലഭിക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടന്ന് ഫെയി സ്ബുക്ക് തുറന്നു ഏതെങ്കിലും ചാരിറ്റി കമ്പനി അധികൃതരുമായ് ബന്ധപ്പെട്ട് ഇന്ന് തന്നെ പണം അയച്ചു കൊടുക്കേണ്ടതാണ്. കാരണം ഇവിടെ കള്ളിനും കഞ്ചാവിനും, ആഡംബര സാധനങ്ങൾക്കും അനുദിനം വില കൂടിവരികയാണ്.. യുവാക്കൾക്കും യുവതിൾ ക്കുമാണെങ്കിൽ തൊഴിലില്ലായ്മയും കൂടി വരുന്നു.

ആഘോഷങ്ങളില്ലാതെ സത്യസന്ധമായി മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യുന്നവർ സദയം ക്ഷമിക്കുമല്ലോ ….പ്രവാസികളുടെ ചോര നീരാക്കിയ പണംകൊണ്ടുള്ള ചാരിറ്റികച്ചവടം പൊടിപൊടിക്കുന്നു എന്നത് ഒരു അപ്രിയ യാഥാർഥ്യമാണ്‌;

പ്രിയ പ്രവാസികളേ, വഞ്ചിക്കപ്പെടാനുള്ള ബാല്യം ഇനിയും നിങ്ങളിലുണ്ട് … കരുതിയിരിക്കുക….ചില്ലറ കാശുകളുടെ ബക്കറ്റു പിരിവു ചാരിറ്റികളെല്ലാം പഴങ്കഥകളായി ഇപ്പോൾ ലക്ഷത്തിൽ കുറഞ സംഭാവന സ്വീകരിച്ച് ഒരു ചാരിറ്റി മുതലാളിയും കുഴലൂതില്ല, ഒരു രോഗത്തിനും 50 ലക്ഷത്തിൽ കുറഞ്ഞൊരു ചികിത്സയും ഇല്ല എന്നതാണ് അവസ്ഥ.. മൊബൈൽ ഫോണും ഫെയിസ്ബുക്ക് ലൈവുമായി രോഗികളുടെ അടുത്തേക്കും ആശുപത്രികളിലേക്കും ചാരിറ്റിക്കായി പോകുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിവരികയാണ്.

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിവെച്ച നിലമ്പൂരിലെ ഡോക്ടർ ഷാനവാസിന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും, തുടർ പരാതികളും അന്വേഷണങ്ങളുമെല്ലാം എന്നോട് പറഞ്ഞുവെക്കുന്നതു കടിഞ്ഞാണില്ലാത്ത സാമൂഹ്യമാധ്യമങ്ങളുടെ കപട ചാരിറ്റിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. പ്രസ്‌തുത വിഷയത്തിലെ ഏക പരാതിക്കാരനാണ് ഞാൻ. മരണം സംബന്ധിച്ച കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റർ നിർദേശപ്രകാരം പോലീസും, ചാരിറ്റി തട്ടിപ്പുകൾ, ചാരിറ്റിയുടെ പേരിൽ അനധികൃത രക്തം കടത്തൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗവും, ഇന്റലിജൻസും ഇപ്പോഴും അന്വേഷണം നടത്തുന്നുണ്ട്.

ചികിത്സയ്ക്കായി എന്ന പേരിലുള്ള വ്യാപകമായ സോഷ്യൽ മീഡിയ ചാരിറ്റികളുടെ പിന്നിൽ ഹോസ്പിറ്റൽ കോർപ്പറേറ്റ് മാഫിയകളാണ് എന്നതും സംശയിക്കേണ്ടിയിരിക്കുന്നു. സേവനസ ന്നദ്ധരെ വച്ച് അവർ മുതലെടുക്കാനുള്ള സാധ്യതയും തള്ളികളള യാനാവില്ല. ലൈവ്‌ വീഡിയോചാരിറ്റികളിലെ എല്ലാ അസുഖ ങ്ങൾക്കും അര കോടിയിലധികമാണ് ആവശ്യമാ യിട്ടുള്ളത്. ലക്ഷങ്ങൾ മുടക്കി ചികിത്സിച്ചവരുടെ പിന്നീടുളള ജീവിതം ആരെ ങ്കിലും വാർത്തയാക്കുകയോ, തത്സമയ സംപ്രേക്ഷണമോ നടത്താ റില്ല.? സത്യസന്ധയ്ക്ക് വിലകുറഞ്ഞു വരുന്ന സാമൂഹിക ചുറ്റു പാടിൽ ചാരിറ്റിയാണ് ഏറ്റവും വിശ്വാസനീ യമായൊരു തട്ടിപ്പ് മാർഗ്ഗം. പാവങ്ങളുടെ പടത്തലവനൊക്കെ ഈ മാലയിലെ ഓരോ മുത്തുകൾ മാത്രം. പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന യാഥാർഥ്യം നാം മനസ്സിലാക്കണം..

സഹജീവികളുടെ വേദനയിലമനസ്സലിഞ് ഒരുകൈ സഹായം ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട അടിസ്ഥാന വസ്തുതകൾ ഇങ്ങനെ നൽകാനുദ്ദേശിക്കുന്ന പണവും, സാധന സാമഗ്രികളും നേരിട്ട റിയാവുന്ന പൊതുപ്രവർത്തകർക്കോ, ജനപ്രധിനിതികൾ/സർക്കാർ ഉദ്യോഗസ്ഥർ അറിഞ്ഞുകൊണ്ടു മാത്രം കൈമാറുക.

ഫെയിസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വരുന്ന അഭ്യർത്ഥനകൾ ക്രോസ്സ് ചെക്ക് ചെയ്യുക.

സർക്കാർ ദുരിദാശ്വാസ സംവിധാനങ്ങൾക്കോ, നേരിട്ടറിയാവുന്ന ആളുകൾക്കോ ഒഴികെ ആരുടേയും അകൗണ്ടുകളിലേക്ക് പണം അയക്കാതിരിക്കുക.

ആസാമിലെയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ പ്രളയ ത്തിന്റെ ചിത്രങ്ങലും, ചികിത്സിച്ച് ഭേദമാക്കിയ രോഗികളുടെയും ഉൾപ്പെടെയുള്ള ചിത്രങ്ങൾ സാമൂഹ്യമാധ്യ മങ്ങളിൽ പ്രചരി പ്പിച്ചുകൊണ്ടു നടത്തുന്ന ചാരിറ്റി /ഫണ്ട് ശേഖരണ പരിപാടി കളിൽ വീഴാതിരിക്കുക. സഹായിക്കാൻ സൗമനസ്യമുള്ളവർ സർക്കാർ സംവിധാനങ്ങളെ സമീപിക്കുക/ ഇല്ലെങ്കിൽ വ്യക്തിപരമായി അറിയുന്ന സുഹൃത്തുക്കളിലൂടെ സഹായം കൈമാറുക.

പ്രളയത്തിന്റെയും, സോഷ്യൽ മീഡിയ ആക്റ്റിവിസത്തിന്റെയും സാഹചര്യത്തിൽ നിരവധി ആളുകൾ സാമൂഹ്യപ്രവർത്തകരും, ചാരിറ്റി പ്രവർത്തകരും ചമഞ് രംഗത്തെത്തിയിട്ടുണ്ട് ഇവരെ തിരിച്ചറിയുക.

സഹായങ്ങൾ അർഹിക്കുന്ന കയ്യിലെത്തിയില്ലെങ്കിൽ ചെയ്യുന്നത് നിരർത്ഥകവും, മാഫിയകളെ പ്രോത്സാഹിപ്പിക്കലുമാകും എന്നത് തിരിച്ചറിയുക.

ലൈവ് വീഡിയോയിലൂടെ മാത്രം വിവരിക്കപ്പെടുന്ന കഥകളും, ഡോക്ടറുടെ കുറിപ്പുകളും, ഫയലുകളും കണ്ടുകൊണ്ട് മാത്രം പണം അയക്കാതിരിക്കുക. പണം വയ്ക്കുന്നതിന് മുൻപ് പ്രദേശ ത്തെ ജനപ്രതിനിധികളോ, മറ്റ് പൊതു പ്രവർത്തകരോ ആയി സംഭവത്തെക്കുറിച്ച് അറിയുക. ഒപ്പം അവരുടെ ചികിത്സയ്ക്കവ ശ്യമായ തുക നിലവിൽ ലഭിച്ചിട്ടുണ്ടോ എന്നും, ചികിത്സ തുടരുന്നുണ്ടോ എന്നും അന്വേഷിക്കുക.

ഫെയ്സ്ബുക്കിലെ ദയനീയ ചിത്രങ്ങളടക്കമുള്ള, മനസ്സലിയിക്കുന്ന വ്യാജ പോസ്റ്റുകളിൽ വശംവദരായി പണം അയക്കാതിരിക്കുക.

വ്യാജ കച്ചവട ചാരിറ്റി സംഘനങ്ങളെ നിയമസംവിധാനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുക.

ഫോർവേർഡ് ചെയ്തുവരുന്ന വാട്സാപ്പ് നമ്പറുകളിലെ അകൗണ്ടുകളിലേക്ക് പണം അയക്കാതിരിക്കുക.

വാട്സാപ്പ് ചാരിറ്റിയുടെ ഗ്രൂപ്പ് അഡ്മിന്മാരുടെ സഹായ അഭ്യർത്ഥനകൾ കൃത്യമായി പരിശോധിക്കുക.

മലരാരണ്യങ്ങളിലും, ഏഴാംകടലുകൾക്കപ്പുറത്തും പ്രവാസി കളായി ജീവിച്ചു മരിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ ചോര നീരാക്കിയ പണം നിരര്ഥകമാക്കി കളയാതിരിക്കുവാനും, അർഹിക്കുന്ന കൈകളിലെത്തിക്കുവാനും, ആ പുണ്യത്തെ അറിയു വാനും സാധിക്കണം. നിരുത്തരവാദിത്തപരമായി നിങ്ങളയക്കുന്ന ഓരോ തുട്ടും നാട്ടിൽ ചാരിറ്റി ബിസിനസ്സുകാരെയും, ധൂർത്തന്മാ രായ ഉഡായിപ്പ് സാമൂഹ്യപ്രവർത്തകരെയും സൃഷ്ട്ടിക്കും.

അനധികൃതമായി ചാരിറ്റി സ്വീകരിക്കുന്നതും, അക്കൗണ്ട് നമ്പറുകൾ പ്രസിദ്ധപ്പെടുത്തി പണപ്പിരിവ് നടത്തുന്നതും ശിക്ഷാർഹമാണ്

സത്യസന്ധായ് മറ്റുള്ളവർക്ക് നന്മ ചെയ്യുന്നവർ സദയം ക്ഷമിക്കുമല്ലോ ; നിങ്ങളുടെ പ്രവൃത്തികൾക്ക് അഭിവാദ്യങ്ങൾ.

കൂടുതലൊന്നും പറയുന്നില്ല, വർത്തമാനകാല വാർത്തകളുടെ അടിസ്ഥാനത്തിൽ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്രയും പറഞ്ഞത്.

നമ്മുടെ നാട്ടിൽ ഇപ്പോൾ നിലനിൽക്കുന്ന സോഷ്യൽമീഡിയ വഴിയുള്ള വികട ചാരിറ്റി കമ്പനികളുടെ സെൽഫി ചാരിറ്റി പ്രോജക്ടുകൾക്ക് നിയന്ത്രണം വന്നേ മതിയാകൂ. ഒരു പ്രവാസി യും ഒരു ഫോട്ടോ കണ്ടത് കൊണ്ടോ, വീഡിയോ കണ്ടതുകൊണ്ടോ ഒരു നാണയം പോലും ഇത്തരം കമ്പനികൾക്ക് അയച്ചു കൊടു ക്കരുത്. നിങ്ങളുടെ അയൽ വീട്ടിലെ അല്ലെങ്കിൽ ലേബർ ക്യാമ്പു കളിലെ അർഹരായവരെ കണ്ടെത്തി അതവർക്ക് കൈമാറാൻ കഴിയണം അപ്പോഴേ അതിന്റെ മഹത്വം നിങ്ങൾക്ക് ലഭിക്കു കയുള്ളൂ.

തലതിരിഞ്ഞ വികട ചാരിറ്റി കമ്പനികളുടെ കൊള്ളരുതായ്മയുടെ #അവസാനത്തെ #ഇരയാകട്ടെ നമ്മുടെ ഷാനവാസ് #ഡോക്ടർ എന്ന് പ്രത്യാശിക്കുന്നു. ആഗ്രഹിക്കുന്നു. ആ നിലയിലും ആ മരണം മഹത്വപൂർണ്ണമാകട്ടെ.

Nb: ചാരിറ്റി ഫാൻസുകരുടെ പൊങ്കാല പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് ഈ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളത്.

പ്രതിഫലേച്ഛയില്ലാതെ നന്മ ചെയ്യുന്നവരോട് സ്നേഹം, ചാരിറ്റി കച്ചവടക്കാരോട് പുച്ഛം !

അഡ്വ ശ്രീജിത്ത് പെരുമന.

Advertisment