ദില്ലി: സിബിഐ താൽകാലിക ഡയറക്ടർ എം നാഗേശ്വർ റാവുവിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ രഞ്ജൻ ഗൊഗോയി പിന്മാറി. കേസ് ജസ്റ്റിസ് എ കെ സിക്രി അദ്ധ്യക്ഷനായ കോടതി കേൾക്കും. ചട്ടങ്ങൾ പാലിക്കാതെയാണ് നാഗേശ്വർ റാവുവിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണാണ് കോടതിയെ സമീപിച്ചത്. നാഗേശ്വര റാവുവിനെ മാറ്റി സ്ഥിരം ഡയറക്ടറെ നിയമിക്കണം എന്നതാണ് പ്രശാന്ത് ഭൂഷൺ, പൗരവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജും നല്കിയ ഹർജിയിലെ പ്രധാന ആവശ്യം. പുതിയ ഡയറക്ടറെ നിയമിക്കാനുള്ള നടപടികളുടെ വിശദാശംങ്ങൾ എല്ലാം പരസ്യപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.