Advertisment

ഓസ്‌കർ ലഭിക്കുമെങ്കിൽ നാലാമത്തെ കുഞ്ഞിനും ഞാൻ റെഡി: സുരാജ് വെഞ്ഞാറമൂട്

ചോറ്റാനിക്കര ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാസാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
ഫിലിം ഡസ്ക്
New Update
suraj venjaramoodu luck



ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളസിനിമയിലെത്തി സ്വഭാവ നടനായിമാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യം മാത്രമല്ല സീരിയസ് റോളുകളും തനിക്ക് വഴങ്ങുമെന്ന് ഓരോ ചിത്രങ്ങളിലൂടെയും അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച നടനുള്ള ദേശീയ- സംസ്ഥാന അവാര്‍ഡുകളും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ തനിക്കുണ്ടായ സൗഭാഗ്യങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്.

Advertisment

ആദ്യ കുട്ടി ജനിച്ചപ്പോഴാണ് തനിക്ക് ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നതെന്ന് സുരാജ് പറയുന്നു. രണ്ടാമത്തെ കുട്ടി ജനിച്ചപ്പോഴും സംസ്ഥാന പുരസ്‌കാരം ലഭിച്ചു. മൂന്നാമത്തെ കുട്ടി പിറന്നപ്പോള്‍ സംസ്ഥാന അവാര്‍ഡിനൊപ്പം ദേശീയ പുരസ്‌കാരവും. ഇനി ഓസ്‌കര്‍ ലഭിക്കുമെങ്കില്‍ നാലാമത്തേതിനും താന്‍ റെഡിയാണെന്നായിരുന്നു സുരാജിന്റെ വാക്കുകള്‍.

ചോറ്റാനിക്കര ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാസാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരാജ് വെഞ്ഞാറമൂടിന്റെ വാക്കുകള്‍ ഇങ്ങനെ 'ചെറുപ്പം മുതലേ അച്ഛനമ്മമാര്‍ക്കൊപ്പം വരുന്ന ക്ഷേത്രമാണ് ചോറ്റാനിക്കര. രണ്ടാഴ്ച മുമ്പ് ഞാന്‍ അറിഞ്ഞു സത്യന്‍ അന്തിക്കാട് സര്‍ ഇവിടെ വരുന്നുണ്ടെന്ന്. ഇവിടെ നേരിട്ട് വന്ന് അദ്ദേഹവുമായി സംസാരിക്കാന്‍ സാധിച്ചു. അതൊരു വലിയ ഭാഗ്യമായി കാണുന്നു. 

എനിക്ക് മൂന്ന് കുട്ടികളാണ്. ആദ്യത്തെ ആള്‍ ജനിച്ചപ്പോഴാണ് എനിക്ക് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. അങ്ങനെ ഇരുന്നപ്പോള്‍ രണ്ടാമത്തെ മകന്‍ ജനിച്ചു വസുദേവ്, അവന്‍ ജനിച്ചപ്പോള്‍ എനിക്ക് രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഈ പരിപാടി കൊള്ളാമല്ലോ. താന്‍ പാതി ദൈവം പാതി എന്ന് പറയുന്നതുപോലെ. പിന്നീട് ഒരു പെണ്‍കുഞ്ഞ് വേണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. 

അങ്ങനെ മൂന്നാമത് ഒരു പെണ്‍കുട്ടി ജനിച്ചു, ഹൃദ്യ. അവള്‍ ജനിച്ചപ്പോള്‍ എനിക്ക് സംസ്ഥാന അവാര്‍ഡും കിട്ടി നാഷ്നല്‍ അവാര്‍ഡും കിട്ടി. ഇനി ഓസ്‌കര്‍ അവാര്‍ഡ് കിട്ടുമെങ്കില്‍ നാലാമത്തെതിനും ഞാന്‍ റെഡിയാണ്. അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം വേണ്ട പ്രാര്‍ഥന മാത്രം മതി എന്നുകൂടി ഈ അവസരത്തില്‍ പറയുകയാണ്. 

ഇന്ന് ഞാന്‍ ഈ കഥ ഇവിടെ പറയുമെന്ന് എന്റെ ഭാര്യയോട് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, ''നിങ്ങള്‍ക്ക് നാണമില്ലേ മൂന്ന് അവാര്‍ഡ് കിട്ടിയത് എന്റെയും കൂടി മിടുക്ക് കൊണ്ടാണ്. ഇനിയൊരു കാര്യം ചെയ്യ് സ്വന്തമായി കഷ്ടപ്പെട്ട് പോയി അഭിനയിച്ച് ഒരു അവാര്‍ഡ് കൊണ്ടുവരൂ. അതിനുശേഷം ഇനി എന്തെങ്കിലും പറഞ്ഞാല്‍ മതിയെന്ന്' സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. 

 

latest news suraj venjaramoodu
Advertisment