Advertisment

ഗോരക്ഷ കൊലപാതക വിധി , ബി ജെ പിക്കുള്ള മുന്നറിയിപ്പ്‌- പി ഡി പി 

New Update

ജിദ്ദ: പശുവിന്റെ പേരില്‍ സംഘപരിവാര്‍ രാജ്യത്ത്‌ നടത്തിയ ആള്‍ക്കൂട്ടകൊലപാതകങ്ങളിലെ ആദ്യ ശിക്ഷാവിധി ബി ജെ പിക്കും സംഘപരിവാറിനുമുള്ള മുന്നറിയിപ്പാണെന്ന്‌ പി ഡി പി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.വിവിധ സംസ്‌കാരങ്ങളും മതങ്ങളും അവരുടെ ആചാരങ്ങളും നിലനില്‍ക്കുന്ന രാജ്യത്തെ ബഹുസ്വരസമൂഹത്തെ ധിക്കാരത്തോടെ സമീപിച്ച സംഘപരിവാറിനുള്ള പ്രഹരമാണ്‌ ഈ വിധി.

Advertisment

publive-image

ബിജെ പിയുടെയും പോഷകസംഘടകളുടെയും നേതാക്കള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പേരെയും രാംഗഢിലെ പ്രതേക കോടതി ജീവപര്യന്തം ശിക്ഷിച്ചുവെന്നത്‌ കേസില്‍ അവരുടെ കുറ്റകരമായ പങ്കും ഗൂഢാലോചനയും തെളിയിക്കുന്നതാണ്‌.പശുവിനെ കൊല്ലുന്നുവെന്ന കാരണം പറഞ്ഞ്‌ നിരപരാധികളായ ന്യൂനപക്ഷ-ദളിത്‌ വിഭാഗങ്ങളിലുള്ളവരെ കൊല്ലുന്നതിന്‌ ഔദ്യോഗികമാനം കൊണ്ട്‌ വരുവാനുള്ള ശ്രമമായിരുന്നു ബി ജെ പിയും സംഘപരിവാറും ഗോരക്ഷാകൊലപാതകങ്ങളിലൂടെ നിര്‍വഹിച്ചിരുന്നത്‌ ഗോരക്ഷയുടെ പേരില്‍ രാജ്യത്ത്‌ കലാപത്തിന്‌ ആഹ്വാനം ചെയ്യുന്നത്‌ തുടരുന്ന ബി ജെ പി യിലെ മന്ത്രിമാര്‍ക്കും എം പി മാര്‍ക്കുമുള്ള മുന്നറിയിപ്പ്‌ കൂടിയാണ്‌ ഈ വിധി.

കുറ്റക്കാര്‍ക്ക്‌ ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ പ്രയത്‌നിച്ച സംഘടനകളും വ്യക്തികളും നീതിക്ക്‌ വേണ്ടി പോരാടുന്നവര്‍ക്ക്‌ മാതൃകയും പ്രതീക്ഷയുമാണ്‌. കശാപ്പ്‌ ശാലകളിലും അനുബന്ധവ്യവസായങ്ങളിലും തെഴിലെടുത്ത്‌ജിവിതമാര്‍ഗ്ഗംകണ്ടെത്തുന്നവിവിധസമുദായങ്ങളിലുള്ളവരെ ആക്രമിക്കുന്നവര്‍ക്കുള്ള താക്കീത്‌ കൂടിയാണ്‌ ഈ വിധിയെന്ന്‌ പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ റജീബ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

Advertisment