Advertisment

'സല്‍മാന്‍ എന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. കൂടാതെ അധിക്ഷേപവും അവജ്ഞയും. അഭിഷേകുമായും ഷാരൂഖുമായും എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു'

author-image
admin
New Update

സല്‍മാന്‍ ഖാന്‍-ഐശ്വര്യ ജോഡികളുടെ പ്രണയത്തകര്‍ച്ചയെക്കുറിച്ച് പല വിവാദങ്ങളായിരുന്നു അക്കാലത്ത് ഉയര്‍ന്നിരുന്നത്. അന്ന് ഐശ്വര്യ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ തന്നെ ഉപദ്രവിച്ചിരുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ആ അഭിമുഖത്തിലെ ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

Advertisment

publive-image

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ഐശ്വര്യ നല്‍കിയ അന്നത്തെ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍;

'സല്‍മാനും ഞാനും കഴിഞ്ഞ മാര്‍ച്ചില്‍ വേര്‍പിരിഞ്ഞു. പക്ഷേ, സല്‍മാന്‍ അതുമായി പൊരുത്തപ്പെട്ടിട്ടില്ല . വേര്‍പിരിഞ്ഞതിന് ശേഷം സല്‍മാന്‍ എന്നെ വിളിച്ച് അസംബന്ധങ്ങള്‍ പറയുമായിരുന്നു. എന്റെ സഹതാരങ്ങളുമായി എനിക്ക് അവിഹിത ബന്ധമുണ്ടെന്ന്  വരെ സല്‍മാന്‍ സംശയിച്ചു.

അഭിഷേക് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവരുമായെല്ലാം എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു. സല്‍മാന്‍ എന്നെ ശാരീരികമായി ഉപദ്രവിച്ച സമയങ്ങളുണ്ടായിരുന്നു ഭാഗ്യം കൊണ്ട് അതിന്റെ പാടുകളൊന്നും ഉണ്ടായിരുന്നില്ല.  അതിനാല്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഞാന്‍ ജോലിക്ക് പോകുമായിരുന്നു.

സല്‍മാന്റെ മദ്യാസക്തിയും അതേത്തുടര്‍ന്നുള്ള മോശം പെരുമാറ്റവുമെല്ലാം സഹിച്ചാണ് ഞാന്‍ കൂടെ നിന്നത്. പക്ഷേ,  അവസാനം എനിക്ക് ലഭിച്ചത് മാനസികവും ശാരീരിരികവുമായ അധിക്ഷേപവും വിശ്വാസവഞ്ചനയും അവജ്ഞയും. അതുകൊണ്ടാണ് ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയെയും പോലെ ഞാന്‍ സല്‍മാനുമായുള്ള ബന്ധം ഉപേക്ഷിച്ചത്.'

ഇരുവരും പ്രണയത്തിലായിരുന്നപ്പോഴും സല്‍മാന്‍ മറ്റ് ബന്ധങ്ങളുണ്ടായിരുന്നതായും അത് പരോക്ഷമായി തന്നോട് കുറ്റസമ്മതം നടത്തിയതായും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു.

'എന്റെ നല്ലതിനും എന്റെ കുടുംബത്തിന്റെ ആത്മാഭിമാനത്തിനും വേണ്ടി ഞാന്‍ സല്‍മാന്‍ ഖാനുമായി ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കില്ല. സല്‍മാന്‍ ഖാന്‍ എന്ന അധ്യായം എന്റെ ജീവിതത്തിലെ പേടിസ്വപ്നമാണ്. ആ അധ്യായം അവസാനിച്ചതില്‍ എനിക്ക് സമാധാനമുണ്ട്.' - ഐശ്വര്യ അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്നാല്‍ പിന്നീട് ഇവയെല്ലാം നിഷേധിച്ച് സല്‍മാന്‍ രംഗത്ത് വന്നിരുന്നു.

Advertisment