കോഴിക്കോട് 1000 കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ് എത്തുന്നു. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫ് അലി തന്നെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ദുബായിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
ഹോട്ടലും അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററും, ഷോപ്പിങ് സെന്റന്ററും അടങ്ങുന്നതാണ് പദ്ധതി. മൂന്ന് മാസത്തിനകം നിര്‍മാണം ആരംഭിക്കും.ഇതിലൂടെ 3000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും പറയുന്നു. കൊച്ചി ലുലു ബോള്‍ഗാട്ടി ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രിയുടെ ഉപദേശത്തെ തുടര്‍ന്നാണ് പുതിയ പദ്ധതിയുമായി മുന്നോട്ട് പോയത്. ഇതിനായി സര്‍ക്കാര്‍ അനുമതി ലഭിച്ചു കഴിഞ്ഞു. മാങ്കാവിലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിക്കുക.