Advertisment

സൗദി അറേബ്യയും മറ്റ് ഒപെക് പ്ലസ് രാജ്യങ്ങളും എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു;രാജ്യാന്തര വിപണിയിൽ എണ്ണവില സ്ഥിരത നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഉൽപ്പാദനം കുറച്ചതെന്നാണ് വിശദീകരണം

author-image
Gaana
New Update

സൗദി അറേബ്യയും മറ്റ് ഒപെക് പ്ലസ് രാജ്യങ്ങളും എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. മെയ് മുതൽ ഈ വർഷം അവസാനം വരെ ഉൽപ്പാദനം പ്രതിദിനം 5,00,000 ബാരലായി (ബിപിഡി) കുറയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Advertisment

രാജ്യാന്തര വിപണിയിൽ എണ്ണവില സ്ഥിരത നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഉൽപ്പാദനം കുറച്ചതെന്നാണ് വിശദീകരണം. ഈ വർഷം അവസാനം വരെ സ്ഥിതി തുടരുമെന്ന് റഷ്യയുടെ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് പറഞ്ഞു.

യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈത്ത്, ഇറാഖ്, ഒമാൻ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളും ഇതേ കാലയളവിൽ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎഇ 1,44,000 ബിപിഡിയും, കുവൈത്ത് 1,28,000 ബിപിഡിയുമായി ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാഖ് 2,11,000 ബിപിഡിയും, ഒമാൻ 40,000 ബിപിഡി, അൾജീരിയ 48,000 ബിപിഡിയുമായി കുറയ്ക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് രാജ്യങ്ങളും, റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും ഉൾപ്പെടുന്ന ഒപെക് നവംബർ മുതൽ വർഷാവസാനം വരെ രണ്ട് ദശലക്ഷമായി ബിപിഡി ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ വ്യക്തമാക്കിയി

Advertisment