Advertisment

ജയത്തില്‍ മതിമറക്കുകയോ അതില്‍ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ലതാനെന്ന് നയന്‍താര

author-image
ഫിലിം ഡസ്ക്
Updated On
New Update

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം താരം ആദ്യമായി ഒരു മാഗസിന് അഭിമുഖം നല്‍കിയിരിക്കുകയാണ്.

Advertisment

publive-image

'വോഗ് ഇന്ത്യ'യ്ക്ക് വേണ്ടിയാണ് താരം മനസു തുറന്നത്.മാഗസിന്‍റെ ഒക്ടോബര്‍ ലക്കത്തിലെ കവര്‍താരങ്ങള്‍ നയന്‍താരയും ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവും ആണ്.തന്‍റെ സിനിമകളേക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും താരം അഭിമുഖത്തില്‍ മനസ് തുറന്നു.

"ഞാന്‍ പ്രധാന കഥാപാത്രമാകുന്ന സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്‍റേതാണ്. ജയത്തില്‍ മതിമറക്കുകയോ അതില്‍ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല ഞാന്‍, നല്ലൊരു സിനിമ

പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എനിക്കാകുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നതെന്ന് നയന്‍താര

പറയുന്നു.

അഭിമുഖങ്ങളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെക്കുറിച്ച് താരം

പറയുന്നതിങ്ങനെയാണ്. "ഇതാകും ഒരുപക്ഷേ പത്ത് വര്‍ഷത്തിന് ശേഷം ഞാന്‍ നല്‍കുന്ന അഭിമുഖം. ഞാന്‍ ചിന്തിക്കുന്നത് എന്താണെന്നു ലോകം അറിയാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.

വലിയൊരു ആള്‍ക്കൂട്ടത്തിനിടയില്‍ എനിക്ക് നില്‍ക്കാനാകില്ല, പിന്നെ പല തവണയും മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞതിനെ തെറ്റിദ്ധരിച്ചിട്ടുണ്ട്, വളച്ചൊടിച്ചിട്ടുണ്ട്. അതെനിക്ക് കൈകാര്യം ചെയ്യാവുന്നതിലും വലുതാണ്. എന്‍റെ ജോലി അഭിനയമാണ്..ബാക്കി സിനിമ സംസാരിക്കട്ടെ." നയന്‍താര വ്യക്തമാക്കുന്നു. ചിരഞ്ജീവി നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം സെയ്‌റ നരസിംഹ റെഡ്ഡിയാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Advertisment