ഇന്ത്യന്‍ സിനിമാ മേഖലയെ വിസ്മയിപ്പിച്ചാണ് തെന്നിന്ത്യന്‍ സിനിമാ ലോകം ഇപ്പോള്‍ കുതിച്ചു കൊണ്ടിരിക്കുന്നത്. ബാഹുബലി, കെ.ജി.എഫ് ഒടുവില്‍ ആര്‍.ആര്‍.ആറും ആയിരം കോടി കൊയ്ത തെന്നിന്ത്യന്‍ സിനിമകളാണ്. തെലുങ്ക്, കന്നട സിനിമാ മേഖലകള്‍ സംഭാവന ചെയ്ത ഈ പട്ടികയിലേക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു തമിഴ് സിനിമ എത്താന്‍ പോകുകയാണ്. അതാണ് ദളപതി വിജയ് യുടെ ‘ബ്ലഡി സ്വീറ്റ് ലിയോ’. ലോകേഷ് കനകരാജ് എന്ന സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ‘വിക്രം’ സിനമയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ഈ ബ്രഹ്‌മാണ്ട ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ ദത്ത് ഉള്‍പ്പെടെ വലിയ ഒരു താരനിര തന്നെയുണ്ട്.
എത്രമാത്രം ഈ സിനിമയെ പ്രേക്ഷകര്‍ കാത്തിരിക്കുന്നു എന്നത് വെളിവാക്കുന്നതാണ് മൂന്നാം തിയ്യതി വൈകീട്ട് പുറത്തിറങ്ങിയ ടൈറ്റില്‍ ടീസറിനു ലഭിച്ചിരിക്കുന്ന വമ്പിച്ച വരവേല്‍പ്പ് സോഷ്യല്‍ മീഡിയകളില്‍ വിജയ് പ്രത്യക്ഷപ്പെടുന്ന ഈ ടീസറിനു ചരിത്രത്തിലെ ഏറ്റവും മികച്ച വരവേല്‍പ്പു തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഇതും മറ്റൊരു റെക്കോര്‍ഡായി മാറാന്‍ തന്നെയാണ് സാധ്യത. ഒറ്റ ദിവസം കൊണ്ട് സിനിമയുടെ ടീസർ 2.4 കോടി ജനങ്ങളാണ് കണ്ടത്.
വളരെ പെട്ടന്ന് ഷൂട്ടിങ് പൂര്‍ത്തീകരിച്ച് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രമായി ഇതോടെ ദളപതി ചിത്രം മാറും. റിലീസ് തിയ്യതി മുന്‍കൂട്ടി പ്രഖ്യാപിച്ചതിനു പിന്നില്‍ ഒരു വെല്ലുവിളി കൂടിയാണ് ദളപതി ടീം നടത്തിയിരിക്കുന്നത്. ഏത് സൂപ്പര്‍ താരത്തിന്റെ സിനിമ വന്നാലും നേരിടാന്‍ തയ്യാറാണെന്ന സന്ദേശമാണിത്. വിജയ് നായകനായ ‘വാരിസ് ‘ സിനിമക്കൊപ്പം തന്നെ അജിത്തിന്റെ ‘തുനിവ് ‘ സിനിമ റിലീസ് ചെയ്തത് ദളപതിയുടെ താരമൂല്യം തകര്‍ക്കാനാണെന്ന പ്രചരണമാണ് തമിഴകത്തുള്ളത്. എന്നാല്‍, സകല വെല്ലുവിളികളെയും തകര്‍കത്തറിഞ്ഞ് 300 കോടിയോളമാണ് വാരിസ് കളക്ട് ചെയ്തിരിക്കുന്നത്. സാറ്റ് ലൈറ്റ് ഉള്‍പ്പെടെയുള്ള മറ്റു ബിസിനസ്സുകള്‍ കൂടി പരിഗണിച്ചാല്‍ 500 കോടിയോളമാണ് ‘വാരിസ് ‘ വാരിയിരിക്കുന്നത്.