Advertisment

പണം വാങ്ങി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി തുറന്ന് സമ്മതിച്ച് ഷെർലിൻ ചോപ്ര

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സിനിമാ സംവിധായകൻ സാജിദ് ഖാൻ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി രംഗത്തെത്തിയ നടിയാണ് ഷെർലിൻ ചോപ്ര. അദ്ദേഹത്തെപ്പോലെ ഒരു വലിയ വ്യക്തിക്കെതിരെ പരാതി നൽകാൻ നേരത്തെ ധൈര്യമില്ലായിരുന്നു. എന്നാൽ മീടൂ-വിന് ശേഷം സ്ത്രീകൾ സധൈര്യം മുമ്പോട്ട് വരികയാണ്. അയാൾ ജയിൽ ശിക്ഷ അനുഭവിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും നടി അന്ന് പ്രതകരിച്ചിരുന്നു.

2005ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാജിദ് ഖാനെപ്പോലെ പ്രമുഖനായ വ്യക്തിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകാനുള്ള ധൈര്യം അന്നുണ്ടായിരുന്നില്ല. 2018ലെ മീടൂ മൂവ്‌മെന്റിന് ശേഷം സ്ത്രീകൾ അവരുടെ ഭയാനകമായ കഥകൾ പങ്കുവെക്കുന്നത് കണ്ടപ്പോഴാണ് ധൈര്യം വന്നതെന്നും ഷെർളിൻ ചോപ്ര മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഇപ്പോൾ ഷെർലിൻ ചോപ്ര വീണ്ടും മീടൂവിലൂടെ തലക്കെട്ടുകളിൽ ഇടം നേടിയിരിക്കുകയാണ്. ഇരുവരും പാപ്പരാസികൾക്ക് മുന്നിൽ തുടർച്ചയായി പരസ്പരം പരിഹസിക്കുകയും ചെളിവാരിയെറിയുകയുമാണ്. ഷെർലിൻ ചോപ്ര പണം വാങ്ങി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി തുറന്ന് സമ്മതിച്ചു മുൻപ് ട്വിറ്ററിൽ കുറ്റ സമ്മതം നടത്തിയിരുന്നു.

2012-ൽ, പണം നൽകിയുള്ള ലൈംഗികതയ്ക്കായി തന്നെ പലതവണ പലരും ബന്ധപ്പെട്ടിട്ടുണ്ടെന്നും എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനായി അത് സമ്മതിച്ചതായും ഷെർലിൻ ട്വീറ്റുവുകളിലൂടെ വെളിപ്പെടുത്തിയിരുന്നു. സമ്മതിച്ചിരുന്നു. അവളുടെ തുറന്ന ഈ കുറ്റസമ്മതം മാധ്യമങ്ങളെയും പ്രേക്ഷകരെയും അന്ന് ഒരു പോലെ ഞെട്ടിച്ചു.

ഇന്ത്യാ ടുഡേ യുടെ റിപ്പോർട്ട് പ്രകാരം,അന്ന് ഷെർലിൻ ചോപ്ര അന്ന് പറഞ്ഞത് തന്റെ ഈ പറച്ചിലുകൾ ഒരിക്കലും ഒരു സാദാരണക്കാരി പെൺകുട്ടിയുടെ നിഷ്ക്കളങ്കത അല്ലെങ്കിൽ ഒരു ചീത്ത പെൺകുട്ടിയെ നല്ലവളാക്കാനുമല്ല.

ഇത് കുറച്ച് വസ്തുതകൾ പ്രസ്താവിക്കാൻ വേണ്ടി മാത്രം. എന്റെ ട്വിറ്റർ ഹാൻഡിൽ n-ൽ contact@sherlynchopra.com എന്ന വിലാസത്തിൽ എനിക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ ലഭിക്കുന്നു അതിൽ പലരും തങ്ങളുടെ ലൈംഗികാവശ്യങ്ങൾക്ക് വേണ്ടി ബന്ധപ്പെടുകയും അതിനു പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

അങ്ങനെ ബന്ധപ്പെട്ടവരിൽ നാല് പേരോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവയിൽ ആരെയും ഇപ്പോൾ ഓർമ്മയിൽ പോലും ഇല്ല. ട്വീറ്റുകൾ വൈറലായതിന് നാല് വർഷത്തിന് ശേഷം, ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ, മോഡലിംഗ് ബിസിനസിലെ തന്റെ ആദ്യ നാളുകളിൽ, വിലകൂടിയ സമ്മാനങ്ങൾ നൽകി സ്വൊയം വിഡ്ഢികളായ ഒരുപാട് പ്രായമുള്ളവരുമായി താൻ ഡേറ്റിംഗ് നടത്തിയിരുന്നതായി അവർ സമ്മതിച്ചു.

ആ ബന്ധങ്ങളിൽ ആത്മാർത്ഥമായ കരുതലും ബഹുമാനവും സ്നേഹവും ഇല്ലെന്ന് അവൾ പിന്നീട് മനസ്സിലാക്കി. ട്വിറ്ററിൽ കുറ്റസമ്മതത്തിന് പിന്നിലെ അവളുടെ ഉദ്ദേശ്യത്തെക്കുറിച്ച് അവർ പറഞ്ഞു, “എന്റെ ‘കുമ്പസാരത്തിന്’ പിന്നിലെ ഉദ്ദേശം അവളുടെ ഭൂതകാലത്തെ അടച്ചുപൂട്ടിക്കൊണ്ട് വീണ്ടും ജനിച്ച ഷെർലിനെ ലോകത്തിന് പരിചയപ്പെടുത്തുക എന്നതായിരുന്നു. സങ്കടകരമെന്നു പറയട്ടെ, അത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു.

Advertisment