ജിദ്ദ: റിയാദില്‍ നിന്ന് ദമ്മാമിലേയ്ക്ക് പോവുകയായിരുന്ന നാലംഗ തമിഴ് കുടുംബം റോഡപകടത്തിൽ പെട്ട് അവരിലെ അമ്മയും മകളും ദാരുണമായി മരണപ്പെട്ടു. മധുരൈ സ്വദേശിയായ കനഗസബാപതിയുടെ ഭാര്യ മലര്‍ച്ചെല്‍വി (54), മകള്‍ ശ്യാമ (25) എന്നിവരാണ് മരിച്ചത്. റിയാദിൽ നിന്ന് അൽകോബാറിലേയ്ക്ക് പോവുകയായിരുന്നു കനഗസബാപതിയും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ട്രെയിലർ വന്നിടിക്കുകയായിരുന്നു.
റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ദഹൂ പ്രദേശത്തിന് അടുത്ത് വെച്ച് ചൊവാഴ്ച വൈകീട്ടാണ് ഇന്ത്യൻ സമൂഹത്തിന് കടുത്ത ദുഃഖം സമ്മാനിച്ച സംഭവം. സംഭവസ്ഥലത്ത് വെച്ച് തന്നെ രണ്ടു പേരും തൽക്ഷണം മരിക്കുകയായിരുന്നു. അമേരിക്കയില്‍ പഠിക്കുന്ന ശ്യാമ സന്ദര്‍ശന വിസയിലെത്തിയതാണ്.
മരണപ്പെട്ട രണ്ടു പേരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി ഇക്കാര്യത്തിന് രംഗത്തുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഉമര്‍ ജമാലിയ പറഞ്ഞു.