Advertisment

നിധി ലഭിക്കുമെന്ന് വിശ്വസിച്ച് സ്വന്തം ഭാര്യയെ നരബലി നൽകാൻ ശ്രമിച്ചു; ഭർത്താവ് അറസ്റ്റിൽ

New Update

publive-image

Advertisment

മുംബൈ: നിധി ലഭിക്കുമെന്ന് വിശ്വസിച്ച് സ്വന്തം ഭാര്യയെ നരബലി നൽകാൻ ശ്രമിച്ചതിന് ഭർത്താവ് അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ ജൽനയിലാണ് സംഭവം. മന്ത്രവാദിനി ഉൾപ്പെടെ രണ്ട് പേർ കൂടി പിടിയിലായി. യുവാവിന്റെ ഭാര്യ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.

ദോങ്കാവ് സ്വദേശികളായ സന്തോഷ് പിമ്പിൾ (40), ജീവൻ പിമ്പിൾ എന്നിവരാണ് പിടിയിലായ യുവാക്കൾ. ബുൽദാന ജില്ലയിലെ ദുവൽഗാവ് രാജ തഹസിൽ സ്വദേശിനിയാണ് മന്ത്രവാദിനി. സന്തോഷിന് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. ഗ്രാമത്തിലെ ശ്മശാനങ്ങൾക്ക് ചുറ്റുമാണ് മദ്യപാനിയായ സന്തോഷ് കൂടുതൽ സമയവും ചെലവിട്ടിരുന്നത്.

ഇടയ്‌ക്കിടെ രഹസ്യ നിധി കണ്ടെത്തുമെന്ന് അയാൾ ഭാര്യയോട് പറയാറുണ്ടായിരുന്നതായും പോലീസ് ഇൻസ്‌പെക്ടർ രവീന്ദ്ര താക്കറെ അറിയിച്ചു. പീന്നിട് സന്തോഷ് മന്ത്രവാദിനിയെ തന്റെ വീട്ടിൽ കൊണ്ടുവന്നിരുന്നു. തുടർന്ന് ഭാര്യയെ നിർത്തിക്കൊണ്ട് ചില പൂജകളും മറ്റ് കർമങ്ങളും ചെയ്യാൻ തുടങ്ങി.

ഭാര്യ എതിർത്തപ്പോൾ സന്തോഷ് അവളെ മർദിക്കുകയും ചെയ്തിരുന്നതായും പരാതി പറഞ്ഞു. ഭർത്താവിന്റെ ദുരുദ്ദേശ്യങ്ങളെക്കുറിച്ച് ഗ്രാമവാസികളിൽ ചിലരോട് പറഞ്ഞ ശേഷം പിതാവിന്റെ സഹായത്തോടെ ഭാര്യ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

മനുഷ്യബലി, ദുരാചാരങ്ങൾ, അഘോരി സമ്പ്രദായങ്ങൾ എന്നിവയ്‌ക്കെതിരായ നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

NEWS
Advertisment