Advertisment

മഹാരാഷ്ട്രയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പു ഫലം:കോൺഗ്രസ്സ് മുക്ത ഭാരതം സ്വപ്നം കാണുന്നവർക്ക് ജനങ്ങൾ നൽകിയ ശക്തമായ മറുപടിയും മുന്നറിയിപ്പുമാണെന്ന് ജോജോ തോമസ്

New Update

publive-image

Advertisment

മുoബൈ: തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ ധുലെ, നന്ദൂർബാർ, അകോല, വാഷിം, നാഗ്പൂർ, പാൽഘർ, എന്നീ ജില്ലകളിൽ നടന്ന 85 ജില്ലാ പരിഷത്ത് സീറ്റുകളിലേക്കും 144 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കുമായി നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഭരണകക്ഷിയായ "മഹാവികാസ് അഘാഡി സഖ്യം " ഇത്തവണ ഗംഭീര വിജയം നേടിയിരിക്കുന്നത്. മുൻ ബിജെപി മുഖ്യമന്ത്രിയുടെയും നിലവിലെ കേന്ദ്രമന്ത്രിയുടെയും മണ്ഡലവും, ആർഎസ്എസിന്റെ ആസ്ഥാനവുമായ നാഗ്പുരിൽ അവരുടെ കോട്ടകൾ തകർത്തു കൊണ്ടാണ്കോൺഗ്രസ്സ് ശക്തമായ മുന്നേറ്റം നടത്തിയത്.

കോൺഗ്രസ്സ് മുക്ത ഭാരതം സ്വപ്നം കാണുന്നവർക്ക് ജനങ്ങൾ നൽകിയ ശക്തമായ മറുപടിയും മുന്നറിയിപ്പുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. നൽകിയതെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്റ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു.സാധാരണ ജനങ്ങൾക്കൊപ്പം നിൽക്കുന്ന കോൺഗ്രസ്സ് സഖ്യ സർക്കാരിന്റെ പ്രവർത്തനത്തിൽ ജനങ്ങൾക്കുള്ള പൂർണ്ണ വിശ്വാസം കൂടിയാണ് ഈ വിജയമെന്നതും അദേഹം കൂട്ടി ചേർത്തു. പഞ്ചായത്ത് സമിതി സീറ്റുകളിൽ 555 സ്ഥാനാർത്ഥികൾ മത്സരിച്ചപ്പോൾ ജില്ലാ പരിഷത്ത് സീറ്റുകളിലേക്ക് 367 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു.

ജനാധിപത്യത്തിൽ ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. ജനങ്ങളുടെ വിശ്വാസമാണ് പ്രധാനം. കോൺഗ്രസ് പാർട്ടി സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യത്തിനു ശേഷവും രാജ്യപുരോഗതിയ്ക്കായി പോരാടി.എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി അവരുടെ ദേശ വിരുദ്ധ നയങ്ങൾകൊണ്ടും കർഷക - തൊഴിലാളി വിരുദ്ധവുമായ സമീപനങ്ങൾ കൊണ്ടും രാജ്യത്തെ നശിപ്പിക്കുന്നു. ബഹുസ്വരത ഇല്ലാതാക്കി.ഇപ്പോൾ രാജ്യത്തെ പൊതു മേഘലാ സ്ഥാപനങ്ങൾ വിറ്റു കൊണ്ടിരിക്കുന്നു...!!

കോൺഗ്രസ് പാർട്ടിക്ക് മാത്രമേ ജനക്ഷേമ നയങ്ങളിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിയൂ .അതുകൊണ്ടാണ് ജനങ്ങൾ കോൺഗ്രസ് പാർട്ടിയിൽ വിശ്വാസം അർപ്പിച്ചത്. ഈ നേട്ടത്തിന് സംസ്ഥാനത്തെ ജനങ്ങൾക്കും പ്രവർത്തകർക്കും നേതാക്കൻമാർ നന്ദി പറഞ്ഞു.

Advertisment