പട്‌ന : ബീഹാറിലെ സരൺ ജില്ലയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്ത് കുട്ടികൾക്ക് വെള്ളിയാഴ്ച ദേശീയ പാത 331-ൽ സിഎൻജിയിൽ പ്രവർത്തിക്കുന്ന സ്കൂൾ വാൻ പൊട്ടിത്തെറിച്ച് തീപിടിച്ച് പൊള്ളലേറ്റു.
ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂൾ വാൻ ഡ്രൈവർ എഞ്ചിന് സമീപം പുക കണ്ടതും പ്രശ്‌നം പരിശോധിക്കുന്നതിനായി ധാധിബാദി ഗ്രാമത്തിന് സമീപം കാർ നിർത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. അധികം വൈകാതെ തീ ആളിപ്പടർന്ന് വാഹനത്തിൻ്റെ പിൻഭാഗത്തെത്തി.
വാൻ ഡ്രൈവറും മറ്റ് വഴിയാത്രക്കാരും ചേർന്ന് ചില്ലുകൾ തകർത്താണ് തീപിടിച്ച വാഹനത്തിൽ നിന്ന് കുട്ടികളെ പുറത്തെടുത്തതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് അഗ്നിശമന സേനയെത്തി കത്തിനശിച്ച വാഹനത്തിൽ തീ അണച്ചു.
എന്തുകൊണ്ടാണ് ഇത്രയധികം കുട്ടികളെ ഒരു വാനിൽ കയറ്റിയതെന്ന് സ്‌കൂൾ വിശദീകരിക്കേണ്ടിവരുമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തീപിടിത്തത്തിൻ്റെ കാരണം ഇപ്പോഴും വ്യക്തമല്ല.
അഞ്ച് കുട്ടികളെ സദർ ആശുപത്രിയിലേക്ക് റഫർ ചെയ്തതായി സദർ സബ് ഡിവിഷണൽ ഓഫീസർ സഞ്ജയ് കുമാർ റായ് പറഞ്ഞു. ഇവരുടെ നില അപകടനില തരണം ചെയ്തിട്ടുണ്ട്.