Advertisment

തെലങ്കാനയിൽ എട്ട് വർഷമായി നിർമ്മാണത്തിലിരിക്കുന്ന പാലം ശക്തമായ കാറ്റിൽ തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

രണ്ട് ജില്ലകൾ തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് 49 കോടി രൂപ ചെലവഴിച്ച് ഒരു കിലോമീറ്റർ നീളമുള്ള പാലത്തിൻ്റെ തറക്കല്ലിടൽ 2016 ൽ നടന്നത് ശ്രദ്ധേയമാണ്

New Update
thelangana, bridge construction

ഹൈദരാബാദ്: തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിൽ മനേർ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗം രാത്രിയിലുണ്ടായ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് തകർന്നു.  ശക്തമായ കാറ്റുണ്ടാവുകയും 100 അടി അകലത്തിലുള്ള രണ്ട് തൂണുകൾക്കിടയിലുള്ള രണ്ട് കോൺക്രീറ്റ് ഗർഡറുകൾ തകർന്നു വീഴുകയുമായിരുന്നു.  പെദ്ദപ്പള്ളി-ഭൂപാലപ്പള്ളി ജില്ലകളെ ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്.

Advertisment

പ്രദേശത്ത് കനത്ത മഴയ്ക്കും കാറ്റിനും ഇടയിൽ ഉണ്ടായ സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് ജില്ലകൾ തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് 49 കോടി രൂപ ചെലവഴിച്ച് ഒരു കിലോമീറ്റർ നീളമുള്ള പാലത്തിൻ്റെ തറക്കല്ലിടൽ 2016 ൽ നടന്നത് ശ്രദ്ധേയമാണ്.

പാലത്തിന് കീഴെ വിവാഹബാസ് കടന്നുപോയി നിമിഷങ്ങൾക്കകം ആണ് സംഭവം. അതിനാൽ തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. 2016ൽ അന്നത്തെ തെലങ്കാന നിയമസഭാ സ്പീക്കർ എസ് മധുസൂദന ചാരിയും പ്രാദേശിക എംഎൽഎയായ പുട്ട മധുവും ചേർന്നാണ് മനയർ നദിക്ക് കുറുകെയുള്ള ഒരു കിലോമീറ്റർ പാല നിർമാണം ഉദ്ഘാടനം ചെയ്തത്. ഏകദേശം 49 കോടി രൂപയാണ് പാല നിർമാണത്തിനായി അനുവദിച്ചിരുന്നത്.



ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു അവകാശ വാദം. മാന്തനി, പാറക്കൽ, ജമ്മികുണ്ട എന്നീ മൂന്ന് പട്ടണങ്ങൾ തമ്മിലുള്ള ദൂരം ഏകദേശം 50 കിലോമീറ്റർ കുറയ്ക്കാനാണ് പാലം നിർമിക്കുന്നത്. ഗാർമില്ലാപ്പല്ലുവിനെ പെദ്ദപ്പള്ളിയിലെ ഒഡെഡുവുമായി ബന്ധിപ്പിക്കുന്നതായിരുന്നു പാലം. എന്നാൽ, ഫണ്ട് മുടങ്ങിയതോടെ കരാറുകാരൻ ഒന്നോ പണി നിർത്തിയതായി നാട്ടുകാർ പറഞ്ഞു.

ഇതേ കരാറുകാരനാണ് വെമുലവാഡയിൽ 2021ൽ കനത്ത മഴയിൽ ഒലിച്ചുപോയ പാലം നിർമിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. പദ്ധതിയുടെ ചെലവ് വർധിപ്പിക്കുകയും കഴിഞ്ഞ വർഷം 60 ശതമാനം പണി പോലും പൂർത്തിയാകാതെ എസ്റ്റിമേറ്റ് തുകയിൽ 11 കോടി രൂപ കൂടി വർധിപ്പിച്ചെന്നും പ്രദേശവാസിയായ സന്ദീപ് റാവു പറഞ്ഞു.

Advertisment