Advertisment

തൂലികത്തുമ്പിലൊഴുകിയെത്തീടുന്ന കവിത " ഭ്രമം "

author-image
മഞ്ജുള ശിവദാസ്‌ റിയാദ്
Updated On
New Update

തൂലികത്തുമ്പിലൊഴുകിയെത്തീടുന്ന കവിത " ഭ്രമം "

Advertisment

publive-image

ചന്തമേറുന്ന ചന്ദ്രബിംബം കണ്ടു-

കുട്ടികൾ തൊടാനെത്തിച്ചിടുന്നപോൽ,

കണ്ടകാഴ്ച്ചകൾക്കപ്പുറം തേടാതെ-

യുള്ളുടക്കുന്നൊരിന്ദ്രജാലത്തെയോ,

ചില വിചാരകുരുക്കാൽ സ്വയം ചിത്ത-

ബന്ധനം ചെയ്തിടും വികാരത്തെയോ,

സ്വന്തമല്ലാത്തതെന്തിനോടും തോന്നു-

മൊരുവെറും ഭ്രമം മാത്രമോ പ്രണയം?

തൂലികത്തുമ്പിലൊഴുകിയെത്തീടുന്ന-

തേൻകിനിഞ്ഞിടും വാക്കിൻ ദളങ്ങളാൽ,

കവികൾ വർണ്ണിച്ചു സുന്ദരമാക്കിയിട്ടില്ല-

യിത്രമേലൊരു വികാരത്തെയും.

കനലുചിന്തുന്നവീഥിയിലെയാത്രയിൽ-

മധുരമീഭ്രമം ചാമ്പലായില്ലെങ്കിൽ,

അന്നുവിരിയുന്ന ചിന്തയാലൊരു നല്ല-

പ്രണയകാവ്യം രചിക്കണം സത്യമായ്‌.

കെട്ടുപാടുകൾ മറ്റൊന്നുമില്ലാതെ-

യലസമാകുന്ന മനസ്സിന്റെ വികൃതിയിൽ-

ഒന്നുമാത്രമീ പ്രണയമെന്നറിയുവാൻ-

ദീർഘദൂരം ഗമിക്കേണ്ടതില്ലത്രേ.

Advertisment