Advertisment

മഞ്ജുള ശിവദാസിന്‍റെ കവിത "ത്യാഗോജ്ജ്വല താരകം"

New Update

publive-image

Advertisment

സത്യത്തിന്‍ സാക്ഷ്യമായ്‌ മന്നിതിലെത്തിയ-

ദൈവത്തിന്‍ പുത്രനാമുണ്ണീ....

നിന്‍റെ ജനങ്ങളാം ഞങ്ങള്‍തന്‍ പാപത്തിന്‍-

ശിക്ഷകളേല്‍ക്കുന്ന ദേവാ-

 

ത്യാഗത്തിലൂടെ നീ ലോകര്‍ക്കു-

സ്നേഹത്തിന്‍ മാതൃകകാട്ടിയതല്ലേ,

എന്നിട്ടുമെന്തേ മനുഷ്യര്‍ തമസ്സിലൂ-

ടെന്നും ചരിക്കുന്നു ഭൂവില്‍..

 

മഹിയിലീമര്‍ത്യര്‍ മതങ്ങളില്‍ മത്തരാ-

യവിവേകമോടെ വര്‍ത്തിപ്പൂ,

സുരലോകവാസികള്‍ക്കിടയിലു-

മിക്കാണും കുടിലത നടമാടുന്നുണ്ടോ?

 

മാമക ദുഷ്കൃതിക്കുത്തരമായെന്‍റെ-

നാഥാ നീയേല്‍ക്കുന്ന പീഡനങ്ങള്‍,

എന്നുടെ മാനസംതന്നിലസഹ്യമാം-

വേദനയായെന്നും വിങ്ങിടുന്നൂ...

 

മര്‍ത്യാപരാധത്തിന്‍ ദണ്ഡനമേല്‍ക്കുവാ-

നെത്തിടും നീയെന്നതാവാമീമാനുഷര്‍-

പാപങ്ങളാല്‍ പരിപാവനമാകുമീ-

പാരിതില്‍ നാശം വിതച്ചിടുന്നു..

 

സ്നേഹിച്ചു ശത്രുവെ തന്നോടണക്കുന്ന-

കാരുണ്യരൂപനാമേശുനാഥാ,

നിന്നപദാനങ്ങളെത്ര വാഴ്ത്തീടിലും-

മതിവരുകില്ലല്ലോ കരുണാനിധേ....

Advertisment