Advertisment

സ്വിറ്റ്സര്‍ലന്‍ഡിലെ സന്മാര്‍ഗഗികളായ മതേതര കോമരങ്ങളും , സാധാരണ വിശ്വാസികളും

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

Advertisment

 

സൂറിക്ക്:സ്വിറ്റ്സര്‍ലന്‍ഡിലെ    മതേതര  സന്മാര്‍ഗ്ഗ  വാദികളില്‍  ചിലരുടെ  പ്രവര്‍ത്തനങ്ങള്‍  കാണുമ്പോള്‍  , ചിലത്  പറയാതിരിക്കാന്‍  വയ്യ . ഇവരില്‍  പലരും   പകല്‍ മുഴുവന്‍ പള്ളിസേവ, രാത്രികാലങ്ങളില്‍ മത - വര്‍ഗ്ഗീയവിരുദ്ധ  ലേഖനമെഴുത്തുകാരുമാകുന്നു   , പകല്‍ നേരങ്ങളില്‍ വടിവൊത്ത തൂവെള്ള വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ വക ജാതി മത  വിരുദ്ധക്കോമരങ്ങള്‍ രാത്രിയായാല്‍ തീവ്ര മതേതര നിലപാടിലുറച്ച് ലേഖനങ്ങള്‍ തട്ടിവിടും.  ഇനി ഇവര്‍ക്ക് പള്ളികളില്‍ പോകാന്‍ പറ്റിയില്ലെങ്കില്‍ സഹധര്‍മ്മിണിമാരെ അയച്ച് അനുഗ്രഹങ്ങള്‍ കൈപ്പറ്റാനും മടികാട്ടില്ല.

പ്രശസ്തി കിട്ടുമെങ്കില്‍  ഏത് പള്ളിപാരിപാടികളിലും  ഇവര്‍  ബാഡ്ജ് കുത്തി  മുന്‍പന്തിയില്‍  നില്‍ക്കും .ഇനി  മതേതര വാദികളായ ഇവര്‍  നേതൃത്ത്വം  നല്‍കിയ   ഒരു യാത്രയയപ്പ്   നാടകം  മാത്രം  മതി  ഇവരുടെ  ആത്മാര്‍ഥത  തിരിച്ചറിയാന്‍ .

ഈ  തിമിര ബാധിതര്‍ നടത്തിയ  യാത്രയയപ്പ് തട്ടിപ്പ് മലയാളികള്‍ മറക്കാനിടയില്ല. പഞ്ചായത്ത്  വരെ തിരിഞ്ഞ് ഒരു ആചാര്യന് ഇവര്‍ യാത്രയയപ്പ് നല്‍കി ഇതില്‍ പങ്കെടുത്ത മുഖങ്ങളും പലയിടങ്ങളിലും സമാനമാ യിരുന്നു. എന്തിനേറെ സ്വിസ്സിലെ  പഞ്ചായത്തുകളുടെ  എണ്ണം തീര്‍ന്നുപോയതിനാല്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പിന്റെ പേരിലും യാത്രയയപ്പ്  നല്‍കി ഇവര്‍  മാതൃകയായി .

ഈ മതേതര  വാദികള്‍  ധൂര്‍ത്തടിച്ച പണം മതിയായിരുന്നു ഒരു ദരിദ്രന്  നാലു തൂണുള്ള  ഒരു   വീട് പണിത് നല്‍കുവാന്‍. യാത്രയയപ്പിന്റെ അടുത്ത ദിവസം ആരംഭിച്ച ഈ നേതാക്കന്മാരുടെ ചാരിറ്റി പ്രവര്‍ത്തനം നിര്‍വ്യാജം  തുടരുന്നു . യാത്രയയപ്പ് മാമാങ്കം എല്ലാംകൂടി ഒരു സ്ഥലത്ത് നടത്തി ബാക്കി പണം നാലുനേരം തള്ളിവിടുന്ന ചാരിറ്റിക്കായി ഉപയോഗിക്കാമായിരുന്നില്ലേ എന്ന സംശയം മതവര്‍ഗ്ഗീയ ശക്തികള്‍ക്ക് തോന്നിയാല്‍ കുറ്റം പറയാനാകില്ല .

ഈ ആത്മീയ ആചാര്യന്മാരെ  പകല്‍  മുഴുവന്‍ താങ്ങി നടക്കുന്നവര്‍ , അവരുടെ  കുടുംബങ്ങളിലെ   ആത്മീയ  ശുശ്രൂഷകള്‍ നിവ്വഹിക്കാന്‍  ബിഷപ്പുമാരെ  പണം  നല്‍കി   തരപ്പെടുത്തുന്നു .ഇതും  പോരാഞ്ഞ്  രാത്രികാലങ്ങളില്‍ ധ്യാന വിരുദ്ധരുമാകുന്നു.

പഴയ കാലങ്ങളില്‍ മതം ഒരുവന്റെ അഭിപ്രായമായും മത ജീവിതം ഒരു ചര്യയായും കൊണ്ടുനടന്ന കേരള ക്രൈസ്തവരില്‍ ഒരു വിഭാഗം ഏതൊരു മലയാളിയെ പോലെയും ചൊളുവില്‍ അനുഗ്രഹം ലഭിക്കുന്നതിനു൦ അയല്‍ക്കാരനെക്കാള്‍ കൂടുതല്‍ ദൈവാനുഗ്രഹം ഒറ്റയ്ക്ക് നേടുന്നതിനും ധ്യാന കേന്ദ്രങ്ങളിലേക്ക് ഓടിത്തുടങ്ങിയപ്പോള്‍ ഈ സമൂഹത്തിലെ തന്നെ  പാരമ്പര്യ  വിശ്വാസികള്‍ ഒറ്റപ്പെട്ടു  പോയി  എന്നത്  മറക്കാനാകില്ല ,

സ്വന്തം പിതാവിനെതിരെ വ്യവഹാരം നടത്തുന്നവനും കീഴുദ്യോഗസ്ഥരെ നിരന്തരമായി പീഡിപ്പിക്കുന്നവനും സ്വ സഹോദരന്‍ അറു പട്ടിണിയില്‍ ഉഴലുംപോള്‍ വിദേശ വിനോദ യാത്ര നടത്തുന്നവനും രാവിലെ നമ്മുടെയൊക്കെ വാട്ട്സ്അപ്പില്‍ മെസ്സേജ് അയച്ചു തരുന്നു.  എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും. ഇത് സാധാരണ വിശ്വാസിക്ക് വിരോധാഭാസമായി തോന്നുമെങ്കിലും ഇതയയ്ക്കുന്നവന് കാര്യം മനസിലാകുന്നില്ല.

ബൈബിള്‍ വായിക്കാത്ത ഈ വക ഭക്തന്മാരും അവരെ ധ്യാനിപ്പിക്കുന്ന ആചാര്യന്മാരുമാണ് ഇവിടെ കുറ്റക്കാര്‍. വൈകല്യങ്ങള്‍ മാതാപിതാക്കന്മാരുടെ പാപങ്ങള്‍ മൂലമാണെന്ന ഗീര്‍വ്വാണങ്ങള്‍, ബൈബിള്‍ വിരുദ്ധമാണെന്ന് ഓര്‍ക്കുക. ദൈവ  മഹത്വത്തിനായി  മാത്രമാണിതെന്ന്  അറിയണമെന്ന്  യേശു ക്രിസ്തു ബൈബിളില്‍  നമ്മെ  അംഗ വൈകല്യത്തെക്കുറിച്ചു ഓര്‍മ്മിപ്പിക്കുന്നു .

ഇത്തരം  നവ ഫ്യൂഡല്‍ സുവിശേഷകരെ പ്പറ്റി  പറയുമ്പോള്‍ ,അയല്‍പക്കക്കാരന്റെ പറമ്പിലേക്ക് മാലിന്യം സ്ഥിരമായി വലിച്ചെറിയുന്ന ,   സണ്ടേ സ്കൂള്‍  പ്രധാന അദ്ദ്യാപകനും , സുവിശേഷ പ്രവര്‍ത്തകനുമായ  ഒരു  വ്യക്തിയെ  ഈ തരുണത്തില്‍ ഓര്‍മ്മിച്ചുപോകുന്നു.

പ്രാര്‍ത്ഥന മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാനുള്ളതാണെന്ന അറിവില്ലായ്മയാണ് ഇക്കൂട്ടരെ നയിക്കുന്നതെന്ന് തോന്നിപ്പോകും. നല്ല ഒന്നാന്തരം ധ്യാന ഗുരുക്കന്മാര്‍ ഈ സഭയിലുണ്ടെങ്കിലും  ഇവര്‍ക്കൊന്നും വലിയ മാര്‍ക്കറ്റില്ല. മന പരിവര്‍ത്തനമില്ലാത്ത ഇവര്‍ മറ്റുള്ളവരുടെ മാനസാന്തരത്തിനായി നിരന്തരം പ്രാര്‍ഥിക്കുന്നു. ഇവര്‍ യഥാര്‍ത്ഥ ദൈവ ഭക്തരാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  ഇവര്‍  മനശാന്തിക്കുവേണ്ടി  രാജ്യങ്ങള്‍ മാത്രമല്ല ഭൂഖണ്ഡങ്ങള്‍ താണ്ടി തീര്‍ഥയാത്ര നടത്തുന്നു മനശാന്തിക്കും ദൈവാനുഗ്രഹത്തിനുമായി.  ഇവരുടെ മനസ്സിലെ ദൈവ സ്നേഹം എന്നോ വറ്റിപ്പോയിരിക്കുന്നു. ഇന്ത്യയിലെ പഴയ നാട്ടുരാജാക്കന്മാരെപ്പോലെ ഇവര്‍ അഹങ്കരിച്ചു തകര്‍ക്കുന്നു. ഇവര്‍ക്കറിയില്ല  ആ ,  അഹം ബ്രഹ്മാസ്മിന്‍ എന്ന സൂക്തം .

ഇവിടുത്തെ മത പള്ളി ശക്തികള്‍ സാംസ്കാരിക സംഘടനകളെ തകര്‍ക്കുന്നു  എന്ന ആരോപണം  മുഖ വിലക്കെടുക്കെണ്ടതില്ല എന്നുള്ളതാണ്  സത്യം .  കഴിഞ്ഞ  ഒരു പതിറ്റാണ്ടു മാത്രം നോക്കിയാല്‍ പോരേ, ഈ മതേതരക്കാരുടെ ഒരു നേതാവ് പിളര്‍ത്താത്ത സംഘടനകളില്ല   സ്വിസ്സില്‍ . ഇനി പിളര്‍ന്നില്ലെങ്കില്‍ കൂടി ആഭ്യന്തര കലാപമുണ്ടാക്കാത്ത ഒരൊറ്റ പ്രസ്ഥാനവും ഇവിടില്ല. എല്ലാ പ്രസ്ഥാനങ്ങളിലും ഉള്ള ആള്‍ക്കാരെ ചാക്കിട്ട് പിടിച്ച് പലതരം സംഘടനയുണ്ടാക്കി മറ്റുള്ള സംഘടനകളെ ശോഷിപ്പിക്കുക. ഇതാണ് ഇവരുടെ അജണ്ട. എന്നിട്ട്  ഇവര്‍ക്കു വേണ്ട  വെടിക്കോപ്പുകളും , പരിപാടികളും  ഇവര്‍  തന്നെ  സംഭാവന  ചെയ്യുന്നു , ഒരമേരിക്കന്‍  ശൈലിയില്‍ .

ഇന്നുവരെ ഒരു  വൈദികനും  , ധ്യാന  ഗുരുവും ഇവിടെ സംഘടനകള്‍  പിളര്‍ത്താന്‍  നേതൃത്വംനല്‍കിയിട്ടില്ല  , ഒത്തൊരുമയുടെ  ആഘോഷമായ  ഓണം പോലും  ചേരി തിരിഞ്ഞു നടത്താന്‍    പ്രേരിപ്പിക്കുന്ന  ഇക്കൂട്ടര്‍ , വരും  നാളുകളില്‍ ഇനിയും  സംഘടനകളുണ്ടാക്കി    പുതിയ ഓണഘോഷവും  സംഘടിപ്പിച് ,പുഞ്ചിരിക്കുന്ന  മുഖങ്ങളുമായി  സ്വിസ്സ്  മലയാളികളെ  തേടിയെത്താതിരിക്കില്ല.

Advertisment